പ്രതീകാത്മക ചിത്രം 
Kerala

ഇടപാട് സ്റ്റാര്‍ ഹോട്ടലുകളില്‍ ; ഒരേ സമയം അറുപതോളം യുവതികള്‍ വലയില്‍ ; പെണ്‍വാണിഭ സംഘത്തിന് വിദേശ രാജ്യങ്ങളിലേക്കും ബന്ധം ; ഞെട്ടിക്കുന്ന കണ്ടെത്തല്‍

അറുപതോളം യുവതികളെ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ പാര്‍പ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : തൃശൂര്‍ നഗരത്തില്‍ പിടിയിലായ പെണ്‍വാണിഭ സംഘത്തിന് വിദേശരാജ്യങ്ങളിലേക്ക് വരെ ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം പിടിയിലായ പെണ്‍വാണിഭ സംഘത്തിലെ മുഖ്യകണ്ണി സീമയെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പൊലീസിന് ലഭിച്ചത്. പല സംസ്ഥാനങ്ങളില്‍ നിന്നു പെണ്‍കുട്ടികളെ എത്തിച്ച് ഇടപാടുകാര്‍ക്കു കാഴ്ചവയ്ക്കുന്ന റാക്കറ്റിന്റെ ആസ്ഥാനമായി തൃശൂരിനെ സീമയും സംഘവും മാറ്റിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ഇവരുടെ സംഘത്തില്‍പ്പെട്ട 12 യുവതികളെ പെണ്‍വാണിഭത്തിന് രണ്ടു കേസുകളിലായി പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. സമാന കേസുകളില്‍ മുന്‍പും പിടിയിലായിട്ടുള്ള സീമയ്‌ക്കെതിരെ ഈസ്റ്റ്, വെസ്റ്റ്, നെടുപുഴ സ്‌റ്റേഷനുകളിലായി ഏഴു കേസുകള്‍ നിലവിലുണ്ട്. പിടിക്കപ്പെടുമ്പോഴെല്ലാം ഉന്നത സ്വാധീനത്തിന്റെ മറവില്‍ പിഴയടച്ച് രക്ഷപ്പെടുന്നതാണ് രീതി. 

തൃശൂരിലെ പ്രമുഖ ഹോട്ടലുകളില്‍ ഇതര സംസ്ഥാന യുവതികളെ എത്തിച്ചു മുറികള്‍ സ്ഥിരവാടയ്‌ക്കെടുത്തു പാര്‍പ്പിച്ചാണ് സീമയും സംഘവും ഇടപാട് നടത്തിയിരുന്നത്. നക്ഷത്ര ഹോട്ടലുകളില്‍ പൊലീസ് പരിശോധനയ്ക്കു സാധ്യത കുറവാണെന്നതാണ് മുന്തിയ ഹോട്ടലുകള്‍ തിരഞ്ഞെടുക്കാന്‍ കാരണം. ഒരേസമയം അറുപതോളം യുവതികളെ ഇവര്‍ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ പാര്‍പ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. 

ഹോട്ടലുകളില്‍ ജോലിക്കെന്ന പേരിലാണ് ഇവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്തിരുന്നത്. പെണ്‍വാണിഭത്തിനായി ഗള്‍ഫ് രാജ്യങ്ങളിലേക്കു പെണ്‍കുട്ടികളെ കടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT