Kerala

ഇനി പിരിവെടുക്കേണ്ടിവരില്ല; തെറ്റിദ്ധാരണയ്ക്ക് പ്രായശ്ചിത്തം, ഓമനക്കുട്ടന്റെ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങളുമായി ഡിവൈഎഫ്‌ഐ

ആലപ്പുഴ കുറുപ്പന്‍ കുളങ്ങരയിലെ കണ്ണികാട് ക്യാമ്പിലേക്ക് ദുരിതാശ്വാസ സാധനങ്ങളയച്ച് ഡിവൈഎഫ്‌ഐ

സമകാലിക മലയാളം ഡെസ്ക്

ലപ്പുഴ കുറുപ്പന്‍ കുളങ്ങരയിലെ കണ്ണികാട് ക്യാമ്പിലേക്ക് ദുരിതാശ്വാസ സാധനങ്ങളയച്ച് ഡിവൈഎഫ്‌ഐ. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടന്‍ ഓട്ടോയ്ക്ക് കാശ് നല്‍കാന്‍ പണപ്പിരിവ് നടത്തിയതിനെത്തുടര്‍ന്ന് ചര്‍ച്ചയായ ക്യാമ്പാണിത്. അവശ്യ സാധനങ്ങള്‍ ഒന്നുംതന്നെ എത്താത്തതിനെ തുടര്‍ന്ന് ക്യാമ്പിലെ അന്തേവാസികള്‍ തന്നെ പിരിവിട്ട സാധനങ്ങള്‍ വാങ്ങുകയായിരുന്നു. ഇത്തരത്തില്‍ സാധനങ്ങള്‍ കൊണ്ടുവന്ന ഓട്ടോയ്ക്ക് കാശ് കൊടുക്കാനായിരുന്നു ഓമനക്കുട്ടന്‍ പിരിവ് നടത്തിയത്. 

എഴുപത് രൂപ പിരിക്കുന്നതിന്റെ വീഡിയോ എടുത്ത് ദുരുദ്ദേശപരമായി ഷെയര്‍ ചെയ്തത് തെറ്റിദ്ധാരണ  പരത്തുകയും ചാനലുകള്‍ വാര്‍ത്തയാക്കുകയും ചെയ്തതോടെ ഓമനക്കുട്ടനെതിരെ കേസെടുക്കുകയും പാര്‍ട്ടി സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. സത്യാവസ്ഥ പുറത്തുവന്നതോടെ ഓമനക്കുട്ടന് എതിരായ നടപടിയില്‍ കടുത്ത പ്രതിഷേധമുണ്ടായി. പാര്‍ട്ടി സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെ ഓമനക്കുട്ടനോട് മാപ്പ് പറഞ്ഞ് രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് ക്യാമ്പിലേക്ക് അവശ്യസാനങ്ങളുമായി ഡിവൈഎഫ്‌ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റി എത്തിയത്. 

അരി, പലവ്യഞ്ജനം, പായ, ബ്ലീച്ചിങ് പൌഡര്‍ തുടങ്ങിയവയാണ് ഇതിലുള്ളത്. ക്യാമ്പിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളാണ് ആദ്യ ലോഡിലെ സാധനങ്ങള്‍ ഏറ്റുവാങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT