Kerala

ഉമ്മന്‍ചാണ്ടി കോട്ടയത്തേക്കില്ല ? കോട്ടയം ലോകസഭാ സീറ്റില്‍ കേരള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങി

ഘടകകക്ഷികള്‍ക്കുള്ള സീറ്റുകള്‍ കോണ്‍ഗ്രസ് തട്ടിയെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : എഐസിസി ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ചാണ്ടി കോട്ടയത്ത് നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിക്കുമെന്ന അഭ്യൂഹം തള്ളി കോണ്‍ഗ്രസ്. ഘടകകക്ഷികള്‍ക്കുള്ള സീറ്റുകള്‍ കോണ്‍ഗ്രസ് തട്ടിയെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സൂചിപ്പിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വന്‍ഷനിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. 

കോട്ടയം ലോക്‌സഭാ സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഉമ്മന്‍ചാണ്ടി കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാകുമെന്നും വയനാടോ ഇടുക്കിയോ കേരള കോണ്‍ഗ്രസിന് നല്‍കുമെന്നും പ്രചാരണം ഉണ്ടായിരുന്നു.   ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി കോണ്‍ഗ്രസ് ഒറ്റക്ക് കണ്‍വെന്‍ഷന്‍ വിളിച്ചതോടെ ഈ അഭ്യൂഹങ്ങള്‍ ശക്തി പ്രാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കണ്‍വെന്‍ഷനിലാണ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്. 

കോണ്‍ഗ്രസിനൊപ്പം സമാന്തരമായി കേരള കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മണ്ഡലം മാറേണ്ടി വരില്ലെന്ന് കോണ്‍ഗ്രസ് ദേശീയനേതൃത്വം കേരള കോണ്‍ഗ്രസിന് ഉറപ്പ് നല്‍കിയതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോസ് കെ മാണി എം പിയുടെ നേതൃത്വത്തില്‍ കേരളകോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചത്. യുഡിഎഫിലേക്ക് മടങ്ങി വന്ന കേരള കോണ്‍ഗ്രസിന് കോട്ടയം നിലനിര്‍ത്തേണ്ടത് നിലനില്‍പ്പിന് ആവശ്യമാണ്. മോന്‍സ് ജോസഫ്, ജോസഫ് എം പുതുശ്ശേരി തുടങ്ങിയവരുടെ പേരുകളാണ് മണ്ഡലത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT