Kerala

ഐപിഎസ് പുത്രിയുടെ കാല് പിടിക്കേണ്ടി വന്നു; മറ്റൊരു പൊലീസുകാരന്റെ വെളിപ്പെടുത്തല്‍

എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ കാല് പിടിക്കേണ്ട അവസ്ഥ വന്നിട്ടുണ്ടെന്നാണ് മറ്റൊരു പൊലീസുകാരന്‍ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

എഡിജിപിയുടെ മകള്‍ക്കെതിരെ പരാതി നല്‍കിയ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ സമ്മര്‍ദ്ദത്തിലാക്കി പരാതി പിന്‍വലിപ്പിക്കാന്‍ ഉന്നത തല ശ്രമം നടക്കുന്നതിന് ഇടയില്‍ വെളിപ്പെടുത്തലുമായി മറ്റൊരു പൊലീസുകാരന്‍. എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ കാല് പിടിക്കേണ്ട അവസ്ഥ വന്നിട്ടുണ്ടെന്നാണ് മറ്റൊരു പൊലീസുകാരന്‍ പറയുന്നത്. 

ഏത് കോടതിയില്‍ വന്നും ഇത് പറയാന്‍ താന്‍ തയ്യാറാണ്. ഗവാസ്‌കര്‍ക്ക് മുന്‍പ്, ഓര്‍ഡര്‍ലി എന്ന പേരില്‍ ഞാന്‍ സുദേഷ് കുമാറിന്റെ വീട്ടില്‍ ഡ്യൂട്ടിയില്‍ നിന്നിരുന്നു. അവിടെ അദ്ദേഹത്തിന്റെ മകള്‍ പലപ്പോഴായി കാരണമില്ലാതെ വഴക്കു പറയുകയും അസഭ്യം പറയുകയും ചെയ്യുമായിരുന്നു. 

ഒരാളോടും ഉപയോഗിക്കാന്‍ പാടില്ലാത്ത ഭാഷയാണ് അവിടെ നിന്നും കേട്ടത്. ഒരു പൊലീസുകാരന്‍ എന്ന നിലയില്‍ പുറത്തു പറയാന്‍ പറ്റാത്ത കാര്യങ്ങളാണ് ചെയ്യാന്‍ പറഞ്ഞിരുന്നത്. സഹിക്കാന്‍ കഴിയാത്ത സാഹചര്യം വന്നതോടെ കാലുപിടിച്ച് ഉപദ്രവിക്കരുത് എന്ന് പറയേണ്ടി വന്നു. എന്നിട്ടും ഫലമുണ്ടായില്ലെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാതെ പൊലീസുകാരന്‍ പറയുന്നു. 

എഡിജിപിയുടെ മകള്‍ വീണ്ടും ക്രൂരത തുടര്‍ന്നതോടെ കാര്യങ്ങള്‍ വ്യക്തമാക്കി മേലുദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കി. പൊലീസ് അസോസിയേഷനിലെ ഒരു യുവ നേതാവ് ഇടപെട്ടതോടെയാണ് അവിടെ നിന്നും മോചനം കിട്ടയത്. അടൂര്‍ ക്യാമ്പിലേക്ക് മാറ്റം കിട്ടി പോവുകയായിരുന്നു താനെന്നും ആ പൊലീസുകാരന്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT