Kerala

ഐ ഗ്രൂപ്പിന്റെ രഹസ്യ യോഗം; കെപിസിസി ഇടപെടുന്നു, അച്ചടക്ക ലംഘനം തെളിഞ്ഞാൽ നടപടിയെന്ന് മുല്ലപ്പള്ളി

രഹസ്യ യോഗത്തിന് നേതൃത്വം നൽകിയ കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ മുല്ലപ്പള്ളിക്ക് രാമചന്ദ്രന് കത്തയച്ചു. വയനാട് സീറ്റ് കൈവിട്ടതിലുള്ള അതൃപ്തിയറിക്കാനും കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തിന

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നതിന് ഐ ഗ്രൂപ്പ് രഹസ്യ യോഗം ചേർന്ന സംഭവത്തിൽ കെപിസിസി ഇടപെടുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അന്വേഷിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനുമായി ഇന്ന് കോഴിക്കോട് എത്തുന്നത്. വയനാട് സീറ്റ് ഉമ്മൻചാണ്ടിയുടെ നിർബന്ധത്തിന് വഴങ്ങി ടി സിദ്ദിഖിന് നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു ഐ ഗ്രൂപ്പിന്റെ യോഗം. 

അച്ചടക്കലംഘനം നടത്തിയതായി തെളിഞ്ഞാൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. രഹസ്യ യോഗത്തിന് നേതൃത്വം നൽകിയ കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ മുല്ലപ്പള്ളിക്ക് രാമചന്ദ്രന് കത്തയച്ചു. വയനാട് സീറ്റ് കൈവിട്ടതിലുള്ള അതൃപ്തിയറിക്കാനും കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തിന് അവകാശം ഉന്നയിക്കാനുമാണ്ഐ ഗ്രൂപ്പ് നേതാക്കള്‍ കഴിഞ്ഞ ദിവസം രഹസ്യ യോഗം ചേർന്നതെന്നാണ് വിശദീകരണം. വിഎം സുധീരനും നേരത്തേ ഗ്രൂപ്പ് യോഗത്തിനെതിരെ രംഗത്തെത്തിയിരുന്നു. 

അതേസമയം പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയുടെ അറിവോടെയാണ് യോഗമെന്നും റിപ്പോർട്ടുകളുണ്ട്. പ്രശ്നങ്ങൾ നടപടികളിലേക്ക് കടക്കാതെ പരിഹരിച്ച് തീർക്കാൻ അദ്ദേഹം ഇടപെട്ടേക്കുമെന്നും സൂചനകൾ പുറത്ത് വരുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറും പെട്രോളുമായി ഭീഷണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 27 lottery result

SCROLL FOR NEXT