Kerala

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് : പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് , അന്വേഷണം രാജസ്ഥാനിലേക്കും

ഓച്ചിറയില്‍ നിന്ന് പതിമൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ നിന്ന് പതിമൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഓച്ചിറ സ്വദേശിയായ റോഷനെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാളെയും പെണ്‍കുട്ടിയെയും കുറിച്ചുള്ള വിവരം ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.

പ്രതിക്കായി പൊലീസ് ബംഗലൂരുവില്‍ വ്യാപക തിരച്ചിലാണ് നടത്തുന്നത്. കര്‍ണാടക പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. പ്രതിയായ റോഷന്‍ ഫോണില്‍ ബന്ധപ്പെട്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബംഗലൂരുവിലുള്ള ഒരു ബന്ധുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കൂടാതെ പ്രതിയെയും പെണ്‍കുട്ടിയെയും കണ്ടെത്താനുള്ള അന്വേഷണം രാജസ്ഥാനിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. 

പെണ്‍കുട്ടിയെയും പ്രതിയെയും കണ്ടെത്തുന്നതിലുള്ള പൊലീസിന്റെ വീഴ്ചയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പൊലീസ് നിഷ്‌ക്രിയമാണ്. അന്വേഷണത്തില്‍ ഭരണതലത്തിലുള്ള ഇടപെടലുകളുണ്ട്. പെണ്‍കുട്ടികള്‍ പുരുഷ വേഷത്തില്‍ നടക്കേണ്ട ഗതികേടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതിനിടെ പൊലീസിന്റെ വീഴ്ച ഉയര്‍ത്തിക്കാട്ടി കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ 24 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു. പെണ്‍കുട്ടിയുടെ വീടിന് മുന്നിലാണ് സമരം. കഴിഞ്ഞദിവസം ഓച്ചിറ പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT