Kerala

കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ പരിധി ഉയര്‍ത്തി ; രണ്ട് ലക്ഷം രൂപ വരെ എഴുതിത്തള്ളുമെന്ന് സര്‍ക്കാര്‍

സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത പണമാണ് എഴുതി തള്ളുക. നേരത്തെ ഒരു ലക്ഷം രൂപ വരെയുള്ള വായ്പയായിരുന്നു പരിധിയില്‍ ഉണ്ടായിരുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ പരിധി ഉയര്‍ത്തി. കര്‍ഷകരുടെ രണ്ടു ലക്ഷം രൂപ വരെയുള്ള കടമാണ് എഴുതി തള്ളുകയെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത പണമാണ് എഴുതി തള്ളുക. നേരത്തെ ഒരു ലക്ഷം രൂപ വരെയുള്ള വായ്പയായിരുന്നു പരിധിയില്‍ ഉണ്ടായിരുന്നത്. 

ഇടുക്കിയിലും വയനാട്ടിലും 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. മറ്റു ജില്ലകളില്‍ 2014 ഡിസംബര്‍ 31 വരെയുള്ള വായ്പകള്‍ കടാശ്വാസ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

വാണിജ്യബാങ്കുകള്‍ക്കും അനുകൂല നിലപാടാണെന്ന് മന്ത്രി പറഞ്ഞു. കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം നല്‍കുന്നത് നീട്ടണമെന്ന ആവശ്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് കര്‍ഷകര്‍ക്ക് ആശ്വാസമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT