Kerala

കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ പരിധി ഉയര്‍ത്തി ; രണ്ട് ലക്ഷം രൂപ വരെ എഴുതിത്തള്ളുമെന്ന് സര്‍ക്കാര്‍

സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത പണമാണ് എഴുതി തള്ളുക. നേരത്തെ ഒരു ലക്ഷം രൂപ വരെയുള്ള വായ്പയായിരുന്നു പരിധിയില്‍ ഉണ്ടായിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ പരിധി ഉയര്‍ത്തി. കര്‍ഷകരുടെ രണ്ടു ലക്ഷം രൂപ വരെയുള്ള കടമാണ് എഴുതി തള്ളുകയെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത പണമാണ് എഴുതി തള്ളുക. നേരത്തെ ഒരു ലക്ഷം രൂപ വരെയുള്ള വായ്പയായിരുന്നു പരിധിയില്‍ ഉണ്ടായിരുന്നത്. 

ഇടുക്കിയിലും വയനാട്ടിലും 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. മറ്റു ജില്ലകളില്‍ 2014 ഡിസംബര്‍ 31 വരെയുള്ള വായ്പകള്‍ കടാശ്വാസ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

വാണിജ്യബാങ്കുകള്‍ക്കും അനുകൂല നിലപാടാണെന്ന് മന്ത്രി പറഞ്ഞു. കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം നല്‍കുന്നത് നീട്ടണമെന്ന ആവശ്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് കര്‍ഷകര്‍ക്ക് ആശ്വാസമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി