Kerala

കേരളം വെള്ളരിക്കാപട്ടണം ; അടിയന്തരാവസ്ഥക്കാലത്ത് കിട്ടിയ അടി പിണറായി മറക്കരുത് : പി എസ് ശ്രീധരന്‍ പിള്ള

കേരളം വെള്ളരിക്കാപട്ടണമാണെന്നും ശ്രീധരന്‍ പിള്ള പരിഹസിച്ചു. ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലും കേസെടുക്കുന്നില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നുവെന്ന് മിസോറാം ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള. ഗവര്‍ണര്‍ക്കെതിരെ പാഞ്ഞടുക്കുന്നത് ശരിയല്ല. എന്തുകൊണ്ടാണ് ഇര്‍ഫാന്‍ ഹബീബിനെതിരെ കേസെടുക്കാത്തതെന്ന് ശ്രീധരന്‍ പിള്ള ചോദിച്ചു.

കേരളം വെള്ളരിക്കാപട്ടണമാണെന്നും ശ്രീധരന്‍ പിള്ള പരിഹസിച്ചു. ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലും കേസെടുക്കുന്നില്ല. വേദിയില്‍ ഇരിക്കാന്‍ നിശ്ചയിച്ച ആളല്ല പെരുമാറ്റചട്ടം ലംഘിച്ച് പ്രതിഷേധം നടത്തിയതെന്നും ഇര്‍ഫാന്‍ ഹബീബിനെക്കുറിച്ച് ശ്രീധരന്‍പിള്ള പറഞ്ഞു.

പൗരത്വ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ശരിയാണ്. പൗരത്വം കേന്ദ്രപട്ടികയില്‍ ഉള്‍പ്പെട്ട വിഷയമാണെന്നും, കേരള നിയമസഭയിലെ പ്രമേയത്തെ പരാമര്‍ശിച്ച് ശ്രീധരന്‍പിള്ള ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥക്കാലത്ത് കിട്ടിയ അടി പിണറായി വിജയന്‍ മറക്കരുതെന്നും പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

SCROLL FOR NEXT