Kerala

നമ്പി നാരായണന് ലഭിച്ച നീതി കിട്ടണം ; കോടതിയെ സമീപിക്കുമെന്ന് ഫൗസിയ ഹസ്സന്‍

ചാരക്കേസില്‍ താനും മറ്റൊരു മാലി സ്വദേശിനിയായ മറിയം റഷീദയും ഇരകളാക്കപ്പെടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന മാലി സ്വദേശിനി ഫൗസിയ ഹസ്സന്‍. കേസില്‍ തനിക്കും നീതി ലഭിക്കണം. 
നമ്പി നാരായണന് ലഭിച്ച പോലെ തനിക്കും നഷ്ടപരിഹാരം വേണം. ഇതിനായി കോടതിയെ സമീപിക്കുമെന്നും ഫൗസിയ ഹസ്സന്‍ പറഞ്ഞു.

ചാരക്കേസില്‍ താനും മറ്റൊരു മാലി സ്വദേശിനിയായ മറിയം റഷീദയും ഇരകളാക്കപ്പെടുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ എസ് വിജയനാണ് ചാരക്കേസിന് പിന്നിലെന്നും ഫൗസിയ ഹസ്സന്‍ പറയുന്നു. ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തും. 

തനിക്കും മറിയം റഷീദയ്ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. രണ്ട് പേര്‍ക്കും കേരള സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ചാരക്കേസിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയലക്ഷ്യമുണ്ട്. നമ്പി നാരായണനെ തനിക്ക് പരിചയം പോലുമില്ലായിരുന്നു. സിബിഐ കസ്റ്റഡിയില്‍ വച്ചാണ് അദ്ദേഹത്തെ ആദ്യം കാണുന്നത്. നമ്പി നാരായണന്‍  എന്ന പേര് പറയാന്‍ പോലും തനിയ്ക്ക് ബുദ്ധിമുട്ടായിരുന്നുവെന്ന് ഫൗസിയ ഹസ്സന്‍ പറയുന്നു. 

കരുണാകരനെയും നരസിംഹറാവുവിന്റെ മകനെയുമൊക്കെ കേസിലേക്ക് കൊണ്ടുവന്നതില്‍ രാഷ്ട്രീയ അട്ടിമറിയ്ക്കുള്ള ലക്ഷ്യമുണ്ടെന്ന് ഫൗസിയ ഹസ്സന്‍ വെളിപ്പെടുത്തി. മറിയം റഷീദയും താനും ഗൂഢാലോചനക്കാരുടെ കയ്യിലെ ആയുധങ്ങളായി മാറുകയായിരുന്നു. ഈ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും, ഇതിനായി നിയമപോരാട്ടം തുടരുമെന്നും ഫൗസിയ ഹസ്സന്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT