Kerala

താനൂരിലെ സിപിഎം-ലീഗ് സംഘര്‍ഷത്തെച്ചൊല്ലി നിയമസഭയില്‍ ബഹളം

ലീഗ് പ്രവര്‍ത്തകര്‍ സ്ത്രീകളെ അപമാനിക്കുന്നുവെന്ന താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് നിയമസഭയില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലീഗ് പ്രവര്‍ത്തകര്‍ സ്ത്രീകളെ അപമാനിക്കുന്നുവെന്ന താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് നിയമസഭയില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായത്. താനൂര്‍ വിഷയത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ മുസ്ലീം ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ അനുമതി തേടിയിരുന്നു. ഇതിന് മറുപടിയായാണ് വി അബ്ദുറഹ്മാന്‍ ലിഗിനെതിരെ പരാമര്‍ശം നടത്തിയത്.

വലിയ രീതിയിലുള്ള ആക്രമണമാണ് താനൂരില്‍ നടക്കുന്നത്. പോലീസ് ലീഗ് പ്രവര്‍ത്തകരെ തിരഞ്ഞ് പിടിക്കുകയാണ്. കൂടാതെ പുരുഷന്‍മാരില്ലാത്ത വീടുകളില്‍ കയറി വാഹനങ്ങളും മറ്റും തല്ലിതകര്‍ക്കുകയാണെന്നും എന്‍ ഷംസുദ്ദീന്‍ ആരോപിച്ചു. ഈ വിഷയത്തിന് മറുപടിയായി വി അബ്ദുറഹ്മാനു സംസാരിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കുകയായിരുന്നു. സ്ത്രീകളെ ആക്ഷേപിക്കുന്ന പാര്‍ട്ടിയായി ലീഗ് മാറി, 16 വയസുള്ള പെണ്‍കുട്ടിയെ പോലും ലീഗ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ആക്രമണത്തിന്റെ മറവില്‍ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അബ്ദുറഹ്മാന്‍ ആരോപിച്ചത്.

അബ്ദുറഹ്മാന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി തേടുന്നതിനിടയ്ക്ക് സഭയില്‍ മറ്റൊരാള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയതിനെതിരെയും വിമര്‍ശനമുണ്ടായി. അബ്ദിറഹ്മാന്റെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

പ്രമേഹ രോ​ഗികൾക്ക് ധൈര്യമായി കഴിക്കാം, പാഷൻ ഷ്രൂട്ടിന്റെ ​ഗുണങ്ങൾ

SCROLL FOR NEXT