Kerala

ദളിതര്‍ സഞ്ചരിച്ചാല്‍ വീട് അശുദ്ധമാകുമെന്ന് ഭൂവുടമ; റോഡ് നിര്‍മിക്കാത്തതിനെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ഇരയുടെ മൃതദേഹം കിലോമീറ്ററുകളോളം ചുമന്നു

മേല്‍ ജാതിക്കാര്‍ സ്ഥലം ഒഴിഞ്ഞു കൊടുക്കാത്തതിനാലാണ് റോഡ് നിര്‍മിക്കാനാവാത്തത്

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോഡ്; ദളിതര്‍ സഞ്ചരിക്കാതിരിക്കാനായി ഭൂപ്രമാണിമാര്‍ വഴിഅടച്ചുകെട്ടി. തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ഇരയുടെ മൃതദേഹം വീട്ടില്‍ എത്തിച്ചത് കിലോമീറ്ററുകള്‍ ചുമന്ന്. കേരള കര്‍ണാടക അതിര്‍ത്തി ഗ്രാമമായ ബെള്ളൂരിലാണ് സംഭവം. എന്നാല്‍ വഴി അടച്ചു കെട്ടുന്ന ഭൂപ്രമാണിമാരുടെ ക്രൂരതയ്‌ക്കെതിരേ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. 

എന്‍ഡോസള്‍ഫാന്‍ ഇരയായ ദളിത് കുടുംബത്തിലെ സീതുവിന്റെ (66) മൃതദേഹമാണ് വീട്ടിലെത്തിക്കാന്‍ കിലോമീറ്ററുകള്‍ ചുമന്നത്. പരിഹാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സീതു കഴിഞ്ഞ ദിവസം മരിച്ചു തുടര്‍ന്ന് മൃതദേഹം ആംബുലന്‍സില്‍ വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍ വഴി അടച്ചതിനാല്‍ കയറ്റം കയറി വളരെ ബദ്ധിമുട്ടിയാണ് മൃതദേഹം വീട്ടില്‍ എത്തിച്ചത്. 

ദളിത് കുടുംബത്തിലെ 78 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇത്രനാളായിട്ടും ഇതുവരെ റോഡ് നിര്‍മിക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. മേല്‍ ജാതിക്കാര്‍ സ്ഥലം ഒഴിഞ്ഞു കൊടുക്കാത്തതിനാലാണ് റോഡ് നിര്‍മിക്കാനാവാത്തത്. പാത പണിതാല്‍ ദളിതര്‍ ഇതുവഴി സഞ്ചരിക്കുമെന്നും ഇതോടെ തന്റെ കുടുംബം അശുദ്ധമാകുമെന്നാണ് ഉന്നത ജാതിക്കാര്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് പാത നിര്‍മിക്കാതെ മാറിനില്‍ക്കുകയാണ് അധികൃതര്‍. ഇതിനും മുന്‍പും റോഡിന്റെ അഭാവത്തില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മൂന്ന് മാസം മുന്‍പ് പാമ്പ് കടിയേറ്റ ദളിത് യുവാവിന് സമയത്തിന് ചികിത്സ ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

കേരളത്തിൽ എസ്ഐആറിന് ഇന്നുതുടക്കം, കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അപകടനില തരണം ചെയ്തില്ല; ശ്രീക്കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; 121 മണ്ഡലങ്ങള്‍ വ്യാഴാഴ്ച പോളിങ് ബൂത്തില്‍

കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു, ചെന്നൈയിലെത്തിച്ച് വേർതിരിച്ചു; റിമാൻഡ് റിപ്പോർട്ട്

SCROLL FOR NEXT