Kerala

നഴ്‌സ് സമരം :  ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ 62,000 ഓളം വരുന്ന നഴ്‌സുമാരാണ് ആറാം തീയതി മുതല്‍ അനിശ്ചിതകാല ലീവെടുത്ത് പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് സമരം പ്രഖ്യാപിച്ച നഴ്സസ് അസോസിയേഷനുമായി ലേബർ കമ്മീഷണർ നടത്തിയ ചർച്ച പരാജയം. നഴ്സുമാരുടെ ആവശ്യങ്ങൽ സംബന്ധിച്ച് ചർച്ചയിൽ തീരുമാനമായില്ല.  സർക്കാർ ചൊവ്വാഴ്ച വീണ്ടും നഴ്സുമാരുടെ പ്രതിനിധികളുമായി ചർച്ച നടത്തും. 


ശമ്പള വര്‍ധനവ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് അഞ്ചാം തീയതി മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ ആശുപത്രി മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജി പരിഗണിച്ച് പണഇമുടക്ക് കോടതി തടഞ്ഞു. തുടര്‍ന്നാണ് ആറാം തീയതി മുതല്‍ അനിശ്ചിതകാല അവധി എടുത്ത് പ്രതിഷേധിക്കാന്‍ നഴ്‌സുമാര്‍ തീരുമാനിച്ചത്. 

സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.  പ്രഖ്യാപിച്ച വേതന വര്‍ധന നടപ്പാക്കുന്നതില്‍ പോലും സര്‍ക്കാര്‍ ഉദാസീനത കാട്ടുകയാണെന്നും നഴ്‌സുമാരുടെ സംഘടന ആരോപിക്കുന്നു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ 62,000 ഓളം വരുന്ന നഴ്‌സുമാരാണ് അനിശ്ചിതകാല ലീവെടുത്ത് പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിസ്ഥാന ശമ്പളമായ 20,000 രൂപ നല്‍കുന്ന ആശുപത്രികളുമായി സഹകരിച്ചാല്‍ മതിയെന്നാണ് നഴ്‌സുമാരുടെ സംഘടനയുടെ തീരുമാനം. സമരത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 10 നാണ്, നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 ആയി നിജപ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT