Kerala

റവന്യൂ മന്ത്രി സമയത്തും കാലത്തും എത്തിയില്ല; വീഴ്ച അംഗീകരിക്കുന്നുവെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ മന്ത്രി

ഇടുക്കിയിലും ഉരുള്‍പൊട്ടലില്‍ മരണം സംഭവിച്ച കോഴിക്കോട് അടക്കമുള്ള പ്രദേശങ്ങളില്‍ മന്ത്രി എത്തിയില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മന്ത്രി സമയത്തും കാലത്തും എത്തിയില്ലെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. 

ഇടുക്കിയിലും ഉരുള്‍പൊട്ടലില്‍ മരണം സംഭവിച്ച കോഴിക്കോട് അടക്കമുള്ള പ്രദേശങ്ങളില്‍ മന്ത്രി എത്തിയില്ലെന്ന് വിമര്‍ശനം ഉന്നയിച്ചവര്‍ ചൂണ്ടിക്കാട്ടി. മന്ത്രി ഇ.ചന്ദ്രശേഖരന്‍ വീഴ്ച സമ്മതിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വേണ്ടി തനിക്ക് മുഖ്യമന്ത്രിക്കൊപ്പം തലസ്ഥാനത്ത് തങ്ങേണ്ടി വരികയായിരുന്നു എന്ന് മന്ത്രി പറഞ്ഞു. 

സംസ്ഥാനത്തിന്റെ പുനരുദ്ധാരണ പാക്കേജിനെ കുറിച്ച് പാര്‍ട്ടിക്ക് വ്യക്തമായ ധാരണ ഉണ്ടാവണം എന്നും അംഗങ്ങള്‍ നിര്‍ദേശിച്ചു. എന്തും എവിടേയും നിര്‍മിക്കാന്‍ അനുമതി നല്‍കുന്നതും, പരിസ്ഥിതിയെ മറക്കുന്നതുമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ല. മൂന്നാറില്‍ മാത്രമല്ല, പെരിയാര്‍, പമ്പ, ഭാരതപ്പുഴ എന്നീ നദീതീരങ്ങളിലും നിര്‍മാണം നടത്തിയത് പ്രളയം രൂക്ഷമാക്കിയെന്ന് അഭിപ്രായം ഉയര്‍ന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT