Kerala

വടകര തിരിച്ചുപിടിക്കാന്‍ പി ജയരാജന്‍ ; കരുത്തന്‍ തന്നെ വേണമെന്ന് മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശം

വടകര ലോക്‌സഭാ മണ്ഡലത്തില്‍ പി ജയരാജനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ലോക്‌സഭ മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : വടകര ലോക്‌സഭാ മണ്ഡലത്തില്‍ പി ജയരാജനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ലോക്‌സഭ മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചു. ജയരാജനെ പോലെ കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മണ്ഡലം തിരിച്ചുപിടിക്കണമെന്നാണ് സമിതിയില്‍ ഉയര്‍ന്ന അഭിപ്രായം. ഇവിടെ ഉയര്‍ന്ന മറ്റു പേരുകളേക്കാള്‍ കൂടുതല്‍ ജയസാധ്യത ജയരാജനാണെന്നും കമ്മിറ്റി വിലയിരുത്തി. 

വടകരയില്‍ ഡിവൈഎഫ്‌ഐ അളിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറി പി സതീദേവി, ഡിവൈഎഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് വി ശിവദാസന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നിരുന്നു. എന്നാല്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കി മണ്ഡലം തിരികെ പിടിക്കണമെന്ന ആവശ്യം കമ്മറ്റിയില്‍ ഉയര്‍ന്നു. 

കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ എംഎല്‍എ പി പ്രദീപ് കുമാറിന്റെ പേരും ലോക്‌സഭാ മണ്ഡലം കമ്മിറ്റി അംഗീകരിച്ചു. മണ്ഡലത്തിലേക്ക് പ്രദീപ് കുമാറിന്റെ പേര് മാത്രമാണ് നിര്‍ദേശിക്കപ്പെട്ടത്. എംകെ രാഘവനെ പരാജയപ്പെടുത്താന്‍ പ്രദീപ് കുമാറിന്റെ ജനകീയതയ്ക്ക് സാധിക്കുമെന്നും കമ്മിറ്റി വിലയിരുത്തി. മണ്ഡലം കമ്മിറ്റികളുടെ നിര്‍ദേശം നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങള്‍ പരിശോധിക്കും. അതിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനം പുറത്തുവിടുക. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT