Kerala

വാക്ക് പാലിച്ച് പിണറായി മന്ത്രിസഭ; ഇതാദ്യം, 195കായിക താരങ്ങള്‍ നാളെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും

ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഒരുമിച്ച് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സര്‍ക്കാര്‍ ജോലി ലഭിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവവനന്തപുരം: 195 കായിക താരങ്ങള്‍ കൂടി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും. നാളെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ഇവര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറും. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഒരുമിച്ച് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സര്‍ക്കാര്‍ ജോലി ലഭിക്കുന്നത്.

ഹോക്കി താരം പി ആര്‍ ശ്രീജേഷിന് പ്രത്യേക പരിഗണനയില്‍ നേരത്തെ നിയമനം നല്‍കിയിരുന്നു. കേരളത്തിനായി സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലുണ്ടായിരുന്ന 11 പേര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിലും, മറ്റു 58 കായികതാരങ്ങള്‍ക്ക് കേരള പൊലീസിലും അടുത്തിടെ നിയമനം നല്‍കി. അതത് വര്‍ഷങ്ങളിലെ ബാക്കി വന്ന ഒഴിവുകളിലേക്ക് നിയമനത്തിന് വൈകാതെ നടപടി സ്വീകരിക്കും. ഓരോ വര്‍ഷത്തെയും ഒഴിവുകളിലേക്ക് പരിഗണിക്കാന്‍ നേരത്തെ നല്‍കിയ അപേക്ഷകള്‍ പരിശോധിച്ച് സെലക്ഷന്‍ കമ്മിറ്റി പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കും.

201014 കാലയളവിലെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ നിന്നാണ് ഇപ്പോള്‍ നിയമനം നടക്കുന്നത്. ഒരു വര്‍ഷം 50 പേരെ വച്ച് 250 പേര്‍ക്ക് 5 വര്‍ഷത്തിനകം സ്‌പോര്‍ട്ട്‌സ് ക്വാട്ട വഴി തൊഴില്‍ നല്‍കണം എന്നതാണ് നിബന്ധന. 201116 കാലത്ത് ഇതു മുടങ്ങിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്ന കായികതാരങ്ങളുടെ എണ്ണം ഇതോടെ 440 ആകും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

സ്മൃതി എഴുതി പുതു ചരിത്രം! റെക്കോര്‍ഡില്‍ മിതാലിയെ പിന്തള്ളി

പത്തനംതിട്ടയിലെ മൂന്ന് താലൂക്കുകള്‍ക്ക് നാളെ അവധി, പൊതുപരീക്ഷകള്‍ക്ക് ബാധകമല്ല

SCROLL FOR NEXT