Kerala

വിഴിഞ്ഞത്ത് നിന്നും കാണാതായവര്‍ തിരിച്ചെത്തി ; കണ്ടെത്തിയത് മല്‍സ്യത്തൊഴിലാളികള്‍ ഉള്‍ക്കടലില്‍ നടത്തിയ തിരച്ചിലില്‍ 

തിരച്ചിലിന് പോയ മല്‍സ്യത്തൊഴിലാളികളാണ് ഉള്‍ക്കടലില്‍ പെട്ടുപോയ ഇവരെ കണ്ടെത്തിയത്. ക്ഷീണിതരായ ഇവരെ വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്നും കാണാതായ മല്‍സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. വിഴിഞ്ഞത്തു നിന്നും കാണാതായ നാലുപേരാണ് സുരക്ഷിതരായി തിരികെയെത്തിയത്. തിരച്ചിലിന് പോയ മല്‍സ്യത്തൊഴിലാളികളാണ് ഉള്‍ക്കടലില്‍ പെട്ടുപോയ ഇവരെ കണ്ടെത്തിയത്.  ഇവര്‍ പോയ വള്ളങ്ങളില്‍ തന്നെയാണ് കരയിലേക്ക് തിരികെ എത്തിയത്. മൂന്നു ദിവസമായി ഭക്ഷണം പോലും കഴിക്കാതെ ക്ഷീണിതരായ ഇവരെ വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി. 

മല്‍സ്യത്തൊഴിലാളികളായ യേശുദാസന്‍, ആന്റണി, ലൂയിസ്, ബെന്നി എന്നിവരെയാണ് കണ്ടെത്തിയത്. ബുധനാഴ്ചയാണ് ഇവരെ കാണാതായത്. ഇവര്‍ പോയ ബോട്ട് നടുക്കടലില്‍ വെച്ച് എഞ്ചിന്‍ തകരാര്‍ ആകുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി കോസ്റ്റ് ഗോര്‍ഡും നാവികസേനയുടെ ഡോണിയര്‍ വിമാനങ്ങളും തിരച്ചില്‍ നടത്തിയിരുന്നു. 

വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തിരച്ചില്‍ ഫലപ്രദമല്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാരായ മല്‍സ്യത്തൊഴിലാളികള്‍ പത്തുബോട്ടുകളിലായി തിരച്ചിലിന് ഇറങ്ങിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാവിലെ വിഴിഞ്ഞം സന്ദര്‍ശിച്ചിരുന്നു. കാണാതായവരെ കണ്ടെത്താന്‍ നാവികസേനയെ രംഗത്തിറക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

തീയേറ്ററില്‍ പൊട്ടി, ആരാധകര്‍ പുതുജീവന്‍ നല്‍കിയ സൂപ്പർ ഹീറോ; റാ-വണ്ണിന് രണ്ടാം ഭാഗം വരുമോ? സൂചന നല്‍കി കിങ് ഖാന്‍

ബ്രേക്ക്ഫാസ്റ്റിന് ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും?

റോഡരികില്‍ പാര്‍ക്ക് ചെയ്ത ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുവീണു; മുന്‍ഭാഗം തകര്‍ന്നു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ലോകകപ്പ് നേടിയാല്‍ അന്ന് പാടും! 4 വർഷം മുൻപ് തീരുമാനിച്ചു, ഒടുവിൽ ടീം ഇന്ത്യ ഒന്നിച്ച് പാടി... (വിഡിയോ)

SCROLL FOR NEXT