Kerala

വിഴിഞ്ഞത്ത് നിന്നും കാണാതായവര്‍ തിരിച്ചെത്തി ; കണ്ടെത്തിയത് മല്‍സ്യത്തൊഴിലാളികള്‍ ഉള്‍ക്കടലില്‍ നടത്തിയ തിരച്ചിലില്‍ 

തിരച്ചിലിന് പോയ മല്‍സ്യത്തൊഴിലാളികളാണ് ഉള്‍ക്കടലില്‍ പെട്ടുപോയ ഇവരെ കണ്ടെത്തിയത്. ക്ഷീണിതരായ ഇവരെ വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്നും കാണാതായ മല്‍സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. വിഴിഞ്ഞത്തു നിന്നും കാണാതായ നാലുപേരാണ് സുരക്ഷിതരായി തിരികെയെത്തിയത്. തിരച്ചിലിന് പോയ മല്‍സ്യത്തൊഴിലാളികളാണ് ഉള്‍ക്കടലില്‍ പെട്ടുപോയ ഇവരെ കണ്ടെത്തിയത്.  ഇവര്‍ പോയ വള്ളങ്ങളില്‍ തന്നെയാണ് കരയിലേക്ക് തിരികെ എത്തിയത്. മൂന്നു ദിവസമായി ഭക്ഷണം പോലും കഴിക്കാതെ ക്ഷീണിതരായ ഇവരെ വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി. 

മല്‍സ്യത്തൊഴിലാളികളായ യേശുദാസന്‍, ആന്റണി, ലൂയിസ്, ബെന്നി എന്നിവരെയാണ് കണ്ടെത്തിയത്. ബുധനാഴ്ചയാണ് ഇവരെ കാണാതായത്. ഇവര്‍ പോയ ബോട്ട് നടുക്കടലില്‍ വെച്ച് എഞ്ചിന്‍ തകരാര്‍ ആകുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി കോസ്റ്റ് ഗോര്‍ഡും നാവികസേനയുടെ ഡോണിയര്‍ വിമാനങ്ങളും തിരച്ചില്‍ നടത്തിയിരുന്നു. 

വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തിരച്ചില്‍ ഫലപ്രദമല്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാരായ മല്‍സ്യത്തൊഴിലാളികള്‍ പത്തുബോട്ടുകളിലായി തിരച്ചിലിന് ഇറങ്ങിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാവിലെ വിഴിഞ്ഞം സന്ദര്‍ശിച്ചിരുന്നു. കാണാതായവരെ കണ്ടെത്താന്‍ നാവികസേനയെ രംഗത്തിറക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT