Kerala

സിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സഹീറിന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

മണ്ണാര്‍കാട് സിപിഐ പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വീട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മണ്ണാര്‍കാട് സിപിഐ പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വീട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു അട്ടപ്പാടിയിലെ മധുവിന്റെ വീട്ടില്‍ സന്ദശനം നടത്തി മടങ്ങും വഴിയാണ് പിണറായി വിജയന്‍ സഫീറിന്റെ വീട് സന്ദര്‍ശിച്ചത്. സഫീര്‍ കൊലപാതകക്കേസില്‍ സിപിഐ പ്രവര്‍ത്തകരാണ് പ്രതികളെന്ന് പിതാവ് സിറാജ്ജുദ്ദീന്‍ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ കൊലപാതകമല്ലെന്ന് വരുത്തി തീര്‍ക്കാന്‍ സിപിഐ ശ്രമിക്കുന്നതായും കൊലപാതകത്തിനു പിന്നില്‍ സിപിഐ ഗുണ്ടകാളാണെന്നും സിറാജ്ജുദ്ദീന്‍ പറഞ്ഞു. എനിക്കും എന്റെ കുടുംബത്തും നേരെ നേരത്തെയും വധഭ ഭീഷണിയുണ്ടായിരുന്നു. കുന്തിപ്പുഴ മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട വിഷയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മാര്‍ക്കറ്റ് നിലനിര്‍ത്താന്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ ഞാന്‍ ഇടപെട്ടിരുന്നു സിറാജ്ജുദ്ദീന്‍ വ്യക്തമാക്കി.

കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരാണ് പോലീസിന്റെ പിടിയിലായത്. സി.പി.ഐ. അനുഭാവികളും സഫീറിന്റെ അയല്‍വാസികളുമായ അഞ്ച് പേരാണ് അറസ്റ്റിലായത്. കുന്തിപ്പുഴ മല്‍സ്യ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് സിപിഐമുസ്ലിം ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് സഫീറിന്റെ കൊലപാതകം. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നായിരുന്നു ലീഗ് ആരോപിച്ചിരുന്നത്. സഫീറിന്റെ വീട്ടിലേക്ക് എത്തിയ മുഖ്യമന്ത്രിയെ അനുഗമിക്കാന്‍ സിപിഐ പ്രതിനിധികള്‍ ആരും തയാറായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT