ഫോട്ടോ: ട്വിറ്റർ 
World

ഒരു മിനിറ്റില്‍ വേദനയില്ലാതെ മരണം, ദയാവധത്തിനുള്ള യന്ത്രത്തിന് അനുമതിയുമായി സ്വിറ്റ്‌സര്‍ലന്‍ഡ്‌

ഇതിലേക്ക് രോഗിയെ പ്രവേശിപ്പിച്ചാൽ ഓക്സിജൻ അളവ് പെട്ടെന്നുകുറഞ്ഞ് മരണം സംഭവിക്കും

സമകാലിക മലയാളം ഡെസ്ക്

ബേൺ: ദയാവധത്തിന് അനുമതി ലഭിച്ച രോഗികളുടെ ജീവൻ ഒരുമിനിറ്റുകൊണ്ട് അവസാനിപ്പിക്കുന്നതിനുള്ള യന്ത്രത്തിന് സ്വിറ്റ്‌സർലൻഡ് നിയമാനുമതി നൽകിയതായി സൂചന. വേദനയില്ലാതെ ഒരുമിനിറ്റുകൊണ്ട് മരണം സംഭവിക്കുന്നതാണ്  ആത്മഹത്യ പോഡുകൾ. എക്സിറ്റ് ഇന്റർനാഷണൽ എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തിലാണ് ഇത് വികസിപ്പിച്ചത്.

ശവപ്പെട്ടിയുടെ ആകൃതിയിലുള്ളതാണ് യന്ത്രം. ഇതിലേക്ക് രോഗിയെ പ്രവേശിപ്പിച്ചാൽ ഓക്സിജൻ അളവ് പെട്ടെന്നുകുറഞ്ഞ് മരണം സംഭവിക്കും. യന്ത്രത്തിനുള്ളിലേക്ക് ഒരു ക്യാപ്‌സ്യൂൾകൂടി നിക്ഷേപിക്കും. ഒരാൾക്കായി ഉപയോ​ഗിച്ചതിന് ശേഷവും യന്ത്രം വീണ്ടും ഉപയോഗിക്കാനാവും. 

എക്സിറ്റ് ഇന്റർനാഷണൽ ഡയറക്ടർ ഡോ ഫിലിപ്പ് നിച്ഷ്‌കേയാണ് യന്ത്രം വികസിപ്പിച്ചതിന് പിന്നിൽ. ‘ഡോക്ടർ ഡെത്ത്’ എന്ന വിളിപ്പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. എന്നാൽ വിവിധ മനുഷ്യാവകാശസംഘടനകൾ യന്ത്രത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

SCROLL FOR NEXT