ചിത്രം: പിടിഐ 
World

യുദ്ധത്തിന്റെ ആദ്യ ഘട്ടം അവസാനിച്ചതായി റഷ്യ, യുക്രൈന്റെ യുദ്ധശേഷി കുറക്കാനായി; അലയൊടുങ്ങില്ലെന്ന് സെലന്‍സ്‌കി 

ഡോണ്‍ബസ് പിടിച്ചടിക്കുന്നത് കേന്ദ്രീകരിച്ചാവും ഇനി മുന്നേറ്റമെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ:  യുക്രൈന് എതിരായ യുദ്ധത്തിന്റെ ആദ്യ ഘട്ടം അവസാനിച്ചെന്ന് റഷ്യ. യുദ്ധം തുടങ്ങി ഒരു മാസവും രണ്ട് ദിവസവും പിന്നിട്ടതിന് പിന്നാലെയാണ് ഒന്നാം ഘട്ടം കഴിഞ്ഞതായുള്ള റഷ്യയുടെ പ്രഖ്യാപനം. 

യുക്രൈന്റെ യുദ്ധശേഷി കുറക്കാനായി. ഡോണ്‍ബസ് പിടിച്ചടിക്കുന്നത് കേന്ദ്രീകരിച്ചാവും ഇനി മുന്നേറ്റമെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടം പിന്നിട്ടതായുള്ള റഷ്യയുടെ പ്രഖ്യാപനത്തിന് പിന്നാലെ യുക്രൈന്‍ ഭരണാധികാരി സെലന്‍സ്‌കി പ്രതികരണവുമായി എത്തി. 

അധിനിവേശ ശക്തികള്‍ക്ക് ശക്തമായ പ്രഹരം ഏല്‍പ്പിച്ചതായി സെലന്‍സ്‌കി

അധിനിവേശ ശക്തികള്‍ക്ക് രാജ്യം ശക്തമായ പ്രഹരം ഏല്‍പ്പിച്ചതായാണ് യുക്രൈന്‍ ഭരണാധികാരി സെലന്‍സ്‌കി പ്രതികരിച്ചത്. അലയൊടുങ്ങില്ലെന്നും സെലന്‍സ്‌കി പറഞ്ഞു. യുദ്ധം ഒരു മാസം പിന്നിടുന്ന സാഹചര്യത്തില്‍ നാറ്റോ യുക്രൈന് സൈനിക സഹായം നല്‍കണം എന്ന് സെലന്‍സ്‌കി നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. 

യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയോട് യൂറോപ്യന്‍ യൂണിയന്‍ വീണ്ടും ആവശ്യപ്പെട്ടു. പോളണ്ടില്‍ സന്ദര്‍ശനം നടത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുെ്രെകനെ സഹായിക്കാനായി ഒരു മില്യന്‍ ഡോളര്‍ കൂടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. റഷ്യ വളഞ്ഞ മരിയുപോളില്‍ ഉള്‍പെടെ യുെ്രെകന്റെ പ്രത്യാക്രമണം തുടരുകയാണ്. മരിയുപോളില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ രക്ഷിക്കാനായി ഫ്രാന്‍സും ഗ്രീസും തുര്‍ക്കിയും ശ്രമങ്ങള്‍ തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT