ശ്രീലങ്കന്‍ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ അനുയായികള്‍ക്ക് നേരെ കൈയുയര്‍ത്തി കാണിക്കുന്നു  എപി
World

ശ്രീലങ്കന്‍ പ്രസിഡന്റ് ആവാന്‍ 38 പേര്‍!; തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് സ്ഥാനാര്‍ഥികള്‍

42 വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതാദ്യമാണ് ഇത്രയധികം സ്ഥാനാര്‍ഥികള്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ തയ്യാറാവുന്നത്.

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: സെപ്തംബര്‍ 21ന് ന്ടക്കുന്ന ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം കേട്ടാല്‍ അത്ഭുതപ്പെടും. ബുധനാഴ്ച ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം 38 സ്ഥാനാര്‍ഥികള്‍ മത്സരിച്ചേക്കുമെന്നാണ് കരുതുന്നത്. റെക്കോര്‍ഡ് മത്സരാര്‍ഥികളാണ് ഇത്. 42 വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതാദ്യമാണ് ഇത്രയധികം സ്ഥാനാര്‍ഥികള്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ തയ്യാറാവുന്നത്.

38 ല്‍ 20 പേര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളാണ്. 17 പേര്‍ സ്വതന്ത്രരാണ്. ഒരാള്‍ പൊളിറ്റിക്കല്‍ ഗ്രൂപ്പില്‍ നിന്നുമാണ് മത്സരിക്കുന്നതെന്ന് സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡയറക്ടര്‍ ജനറല്‍ സമന്‍ ശ്രീ രത്‌നായകെ പറഞ്ഞു. നാമനിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി വ്യാഴാഴ്ചയാണ്. 38 പേരും പേരും നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കുകയാണെങ്കില്‍ അത് റെക്കോര്‍ഡായിരിക്കും. 2019 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 35 പേരാണ് മത്സരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാളെ രാവിലെ 9നും 11നും ഇടയില്‍ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കും. ഒരു മണിക്കൂറാണ് പിന്‍വലിക്കാനുള്ള സമയം. നിലവിലെ പ്രസിഡന്റ് വിക്രമസിംഗയെ കൂടാതെ, രാജപക്സെ രാജവംശത്തിലെ 38 കാരനായ നമല്‍ രാജപക്സെ, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, മാര്‍ക്സിസ്റ്റ് ജെവിപി നേതാവ് അനുര കുമാര ദിസനായകെ എന്നിവരാണ് മറ്റ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.

1982 ഒക്ടോബറില്‍ നടന്ന ആദ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ഥികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 4,5,6 തിയതികളിലാണ് തപാല്‍ വോട്ടിങ്. 22 ഇലക്ടറല്‍ ഡിസ്ട്രിക്റ്റില്‍ നിന്നായി 17 ദശലക്ഷത്തിലധികം വോട്ടര്‍മാരാണ് ഉള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT