കാലിഫോർണിയയിൽ 17 മരണം / ചിത്രം ട്വിറ്റർ 
World

കൊടുങ്കാറ്റും പേമാരിയും; കാലിഫോർണിയയിൽ 17 മരണം

2005 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ കൊടുങ്കാറ്റെന്ന് ദേശീയ കാലാവസ്ഥ വിഭാ​ഗം.

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: കാലിഫോർണിയയിൽ കൊടുങ്കാറ്റിലും പേമാരിയിലും 17 മരണം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ആയിരക്കണക്കിന് ആളുകളെയാണ് ഇതിനോടകം പ്രദേശത്ത് നിന്നും ഒഴിപ്പിച്ചത്. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു. ജനുവരി 2005ന് ശേഷമുള്ള ഏറ്റവും വലിയ കൊടുങ്കാറ്റാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നതെന്നാണ് ദേശീയ കാലാവസ്ഥ വിഭാ​ഗം (എൻഡബ്ല്യൂഎസ്) അറിയിച്ചത്.  

പാസോ റോബിൾസിൽ വെള്ളപ്പൊക്കത്തിൽ കാണാതായ അഞ്ചുവയസുകാരനു വേണ്ടി ഏഴ് മണിക്കൂറോളം നടത്തിയ തെരച്ചിലിൽ കുട്ടിയുടെ ഷൂ മാത്രമാണ് കണ്ടെത്താനായത്. പേമാരിയിലും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിലും പ്രധാന ഹൈവേകളിൽ ഗതാഗത തടസ്സമുണ്ടായി. നിരവധി മരങ്ങൾ കടപുഴകി.

ജനുവരി 18 വരെ കൊടുങ്കാറ്റ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം അറിയിച്ചു. ലൊസാഞ്ചലസ്, സാൻ ഡീഗോ മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തുടനീളം 20 ദശലക്ഷത്തിലധികം ആളുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT