World

വിശന്നാല്‍ പിന്നെ എന്തുചെയ്യും?  ഹെലികോപ്ടര്‍ മക്‌ഡൊണാള്‍സിന് മുന്നില്‍ നിര്‍ത്തി പൈലറ്റ്

വിശപ്പ സഹിക്കാതെ വന്നപ്പോള്‍ പൈലറ്റിന് മുന്നില്‍ മറ്റൊരു പോംവഴിയുമില്ലായിരുന്നു. തന്റെ മുന്നില്‍ കണ്ട മക്‌ഡൊണാള്‍ഡ് റസ്‌റ്റോറന്റിന് മുന്നില്‍ പൈലറ്റ്‌ ഹെലികോപ്ടര്‍ നിര്‍ത്തി ഭക്ഷണം വാങ്ങി

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഹെലികോപ്റ്റര്‍ ഓടിക്കുന്നതിനിടെ അസഹ്യമായ വിശപ്പ സഹിക്കാതെ വന്നപ്പോള്‍ പൈലറ്റിന് മുന്നില്‍ മറ്റൊരു പോംവഴിയുമില്ലായിരുന്നു. തന്റെ മുന്നില്‍ കണ്ട മക്‌ഡൊണാള്‍ഡ് റസ്‌റ്റോറന്റിന് മുന്നില്‍ പൈലറ്റ ഹെലികോപ്ടര്‍ നിര്‍ത്തി ഭക്ഷണം വാങ്ങി. സംഭവം നടന്നത് ഓസ്ട്രലിയയിലെ സിഡ്‌നി നഗരത്തിലാണ്. അപ്രതീക്ഷിതമായി ഹെലികോപ്റ്റര്‍ നിര്‍ത്തിയപ്പോള്‍ അധികൃതരും ജീവനക്കാരും അമ്പരന്നു. എന്തോ അടിയന്തിരാവാശ്യമാകുമെന്നാണ ആദ്യം എല്ലാവരും പ്രതീക്ഷിച്ചത്‌ . എന്നാല്‍ അവരെ ഞെട്ടിച്ച് ഭക്ഷണം വാങ്ങിയപ്പോഴാണ് അവര്‍ക്കും കാരയം മനസിലായത്.

പൈലറ്റ് ഭക്ഷണം വാങ്ങിയ സംഭവം ഒാസ്‌ട്രേലിയയിലെ നൈന്‍ന്യൂസാണ് പുറത്ത് വിട്ടത.ശനിയാഴ്ച വൈകിട്ട് റൗസ് ഹില്‍ മക്‌ഡൊണാള്‍സ് റസ്‌റ്റോറന്റിെന്റ മുറ്റത്താണ് ഹെലികോപ്?റ്റര്‍ നിര്‍ത്തി പൈലറ്റ് ഭക്ഷണം വാങ്ങിയത്.

ഭക്ഷണം വാങ്ങിയ ശേഷം റസ്‌റ്റോറന്റിലെ ലോണില്‍ നില്‍ക്കുന്ന തന്റെ ചിത്രം പകര്‍ത്തിയതും പൈലറ്റ് തന്നെയായിരുന്നു. ഏതായാലും ഹെലികോപറ്റര്‍ ലാന്റ ചെയ്യുന്നതും ഭക്ഷണം വാങ്ങിയ ശേഷം പറന്നുയരുന്നതുമായ മൊബൈല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

റസ്റ്റോറന്റ് അധികൃതരോട് അനുവാദം വാങ്ങിയശേഷമാണ ലാന്റ് ചെയ്തതെങ്കില്‍ നിയമപരമായി തെറ്റില്ലെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ ഇത്തരത്തിലുള്ള ലാന്റിങ് സുരക്ഷിതമല്ലെന്നും അധികൃതര്‍ തന്നെ പറയുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT