മുംബൈ: രാജസ്ഥാന്‍ റോയല്‍സിന് എതിരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് തോല്‍വിയിലേക്ക് വീണതിന് പിന്നാലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഷെല്‍ഡന്‍ ജാക്‌സണിന് എതിരെ വിമര്‍ശനം. മറുവശത്ത് ഉമേഷ് യാദവ് തകര്‍ത്തടിക്കുമ്പോള്‍ ഒരു ബൗണ്ടറി പോലും നേടാനാവാതെ ഷെല്‍ഡന്‍ ജാക്‌സന്‍ മടങ്ങിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം.
അവസാന രണ്ട് ഓവറില്‍ നിന്ന് 18 റണ്‍സ് ആണ് കൊല്‍ക്കത്തക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. 19ാം ഓവറില്‍ കൊല്‍ക്കത്തക്ക് നേടാനായത് 7 റണ്‍സ്. എന്നാല്‍ അവസാന ഓവറില്‍ ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ ഷെല്‍ഡന് കഴിഞ്ഞില്ല. അവസാന ഓവറിലെ രണ്ടാമത്തെ പന്തില്‍ ഷെല്‍ഡന്‍ പുറത്തായി.
ഇതോടെ അവസാന 4 ഓവറില്‍ കൊല്‍ക്കത്തക്ക് ജയിക്കാന്‍ 9 റണ്‍സ് വേണമെന്ന നിലയായി. സ്‌ട്രൈക്ക് ചെയ്യേണ്ടി വന്നത് പുതിയ ബാറ്റര്‍ക്കും. വിജയ ലക്ഷ്യം മറികടക്കാന്‍ കൊല്‍ക്കത്തക്ക് കഴിയാതെ വന്നതോടെ 8 റണ്‍സ് മാത്രം എടുത്ത് മടങ്ങിയ ജാക്‌സന് നേരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍. 9 പന്തില്‍ നിന്നാണ് ഉമേഷ് യാദവ് ഒരു ഫോറും രണ്ട് സിക്‌സും സഹിതം 21 റണ്‍സ് എടുത്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates