Sports

299 റണ്‍സ് ലീഡ്; വിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങി

വെസ്റ്റിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 117 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ലീഡ് സ്വന്തമാക്കിയത്

സമകാലിക മലയാളം ഡെസ്ക്

ജമൈക്ക: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 299 റണ്‍സ് ലീഡ്. വെസ്റ്റിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 117 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ലീഡ് സ്വന്തമാക്കിയത്. വിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 416 റണ്‍സില്‍ അവസാനിച്ചിരുന്നു. 

രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റണ്‍സെന്ന നിലയിലാണ്. ഓപര്‍മാരായ കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ നാല് വീതം റണ്‍സുമായി ക്രീസില്‍. 

ഹാട്രിക്കടക്കം ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി മാരകമായി പന്തെറിഞ്ഞ ജസ്പ്രിത് ബുമ്‌റയുടെ മികച്ച ബൗളിങാണ് വിന്‍ഡീസിനെ തകര്‍ത്തത്. 34 റണ്‍സെടുത്ത ഹെറ്റ്‌മെയറാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ജാസന്‍ ഹോള്‍ഡര്‍ (18), കെമര്‍ റോച്ച് (17), കോണ്‍വാള്‍ (14), ബ്രാത്‌വെയ്റ്റ് (പത്ത്) എന്നിവര്‍ക്കും രണ്ടക്കം കടക്കാന്‍ സാധിച്ചു. മറ്റെല്ലാവരും ക്ഷണത്തില്‍ മടങ്ങി. 

മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഇഷാന്ത് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. 

നേരത്തെ ഹനുമ വിഹാരിയുടെ കന്നി സെഞ്ച്വറിയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (76), മായങ്ക് അഗര്‍വാള്‍ (55), ഇഷാന്ത് ശര്‍മ്മ (57) എന്നിവരുടെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT