കൊച്ചി ടസ്കേഴ്സ് കേരള ടീം (BCCI) x
Sports

538 കോടി പിൻവലിക്കുന്നത് വിലക്കി; കൊച്ചി ടസ്കേഴ്സ് ടീമിന് തിരിച്ചടി, ബിസിസിഐ ഹർജിയിൽ നോട്ടീസ്

ബിസിസിഐ ഡിവിഷൻ ബഞ്ചിൽ ചോദ്യം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ നിന്നു വിലക്ക് നേരിട്ടതുമായി ബന്ധപ്പെട്ട നഷ്ടപരിഹാര കേസിൽ കൊച്ചി ടസ്കേഴ്സ് കേരള ടീമിന് തിരിച്ചടി. ബിസിസിഐ 538 കോടി നഷ്ടപരിഹാരം നൽകണമെന്നു നേരത്തെ തർക്ക പരിഹാര കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി ബോംബെ ഹൈക്കോടതി സിം​ഗിൾ ബഞ്ച് ശരിവയ്ക്കുകയും ചെയ്തു. എന്നാൽ വിഷയത്തിൽ ഡിവിഷൻ ബഞ്ച് ടസ്കേഴ്സ് ടീം ഉടമകൾക്ക് നോട്ടീസ് അയച്ചു.

വിധിക്കെതിരെ ബിസിസിഐ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു. ബിസിസിഐ ഇതിനകം നഷ്ടപരിഹാരമായി നിക്ഷേപിച്ച തുക ടീം ഉടമകൾക്ക് പിൻവലിക്കാൻ സാധിക്കില്ല. ഇടപാടുകൾ ഡിവിഷൻ ബഞ്ച് എട്ടാഴ്ചത്തേക്ക് വിലക്കി.

ടീം ഉടമകളായ റോണ്ടേവു സ്പോർട്സ് വേൾഡ് (ആർഎസ്ഡബ്ല്യു), കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് (കെസിപിഎൽ) എന്നിവയ്ക്കാണ് വിലക്ക്. ജസ്റ്റിസുമാരായ ചന്ദ്രശേഖർ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്.

BCCI, Kochi Tuskers Kerala, Bombay High Court: A division bench of Justice Shree Chandrashekhar and Justice Manjusha Deshpande restrained Rendezvous Sports World (RSW) and Kochi Cricket Private Limited (KCPL) from withdrawing the amounts already deposited by the BCCI for eight weeks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT