ഫോട്ടോ: ട്വിറ്റർ 
Sports

'നിങ്ങളേക്കാള്‍ 5 വയസ് കുറഞ്ഞ താരത്തെ ലക്ഷ്യമിടുന്നു'; വീണ്ടും വിവാദ ഡിആര്‍എസ്

മൂന്നാം ടെസ്റ്റിന്റെ നാലാം ദിനവും ഡിആര്‍എസിനെ ചൊല്ലി കലിപ്പിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

കേപ്ടൗണ്‍: മൂന്നാം ടെസ്റ്റിന്റെ നാലാം ദിനവും ഡിആര്‍എസിനെ ചൊല്ലി കലിപ്പിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. മൂന്നാം ദിനം എല്‍ഗറിന്റെ റിവ്യൂവില്‍ കോഹ് ലി ഉള്‍പ്പെടെയുള്ള കളിക്കാര്‍ നടത്തിയ പ്രതികരണം വിവാദമായിരുന്നു. 

നാലാം ദിനം മുഹമ്മദ് ഷമിയുടെ ഡെലിവറിയില്‍ ഡുസന്‍ ഔട്ട്‌സൈഡ് എഡ്ജ് ആയി പന്തിന്റെ കൈകളില്‍. ഇന്ത്യന്‍ കളിക്കാരുടെ അപ്പീലില്‍ അമ്പയര്‍ നോട്ട്ഔട്ട് വിളിച്ചു. ഉടനെ തന്നെ കോഹ് ലി ഡിആര്‍എസ് എടുത്തു. റിപ്ലേകളല്‍ അള്‍ട്രാ എഡ്ജില്‍ പന്ത് ബാറ്റില്‍ തൊട്ടതായി കാണിക്കുന്നുണ്ട്. എന്നാല്‍ അതേസമയത്ത് ബാറ്റ് ഗ്രൗണ്ടില്‍ തട്ടുകയും ചെയ്യുന്നു. ഇതോടെ തേര്‍ഡ് അമ്പയര്‍ നോട്ട്ഔട്ട് വിളിച്ചു. 

ഡുസനെ പ്രകോപിപ്പിച്ച് വിരാട് കോഹ്‌ലി

ഇതോടെ കോഹ്‌ലി അമ്പയര്‍ ഇറാസ്മസുമായി സംസാരിച്ചു. പിന്നാലെ ഡുസന്റെ അടുത്തേക്കും കോഹ് ലി എത്തി. നിങ്ങളേക്കാള്‍ അഞ്ച് വയസ് പ്രായം കുറവുള്ള താരത്തെ ലക്ഷ്യമിടുന്നു എന്നാണ് ഡുസനോട് കോഹ് ലി പറഞ്ഞത്. രണ്ടാമത്തെ ടെസ്റ്റില്‍ പന്തിനെ ഡുസന്‍ സ്ലെഡ്ജ് ചെയ്തത് ചൂണ്ടിയായിരുന്നു ഇത്. 

കേപ്ടൗണില്‍ സൗത്ത് ആഫ്രിക്ക ജയത്തിലേക്ക് അടുക്കുകയാണ്. ആദ്യ സെഷനില്‍ തന്നെ ജയം സ്വന്തമാക്കാനുള്ള അവസരമാണ് സൗത്ത് ആഫ്രിക്കയുടെ മുന്‍പില്‍. കേപ്ടൗണില്‍ സൗത്ത് ആഫ്രിക്ക ജയിച്ചാല്‍ സൗത്ത് ആഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര ജയത്തിനായി ഇന്ത്യക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

'റിവേര്‍സ് ബാങ്ക് ഓഫ് ഇന്ത്യ', സിനിമയില്‍ ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ട് നല്‍കി സാധനം വാങ്ങി, ആര്‍ട്ട് അസിസ്റ്റന്റ് പിടിയില്‍

ഈ ഒരു ഐറ്റം മതി, കൈകളിലേയും അടുക്കളയിലേയും രൂക്ഷ ​ഗന്ധം മാറാൻ

'രണ്ട് മക്കളുണ്ട്, കുടുംബം പോറ്റുന്നതിനായാണ് വന്നത്, ഒരു കേസില്‍ പോലും പ്രതിയല്ല'

'എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ?'; ചോദ്യവുമായി ഭാഗ്യലക്ഷ്മി

SCROLL FOR NEXT