ചിത്രം: ട്വിറ്റര്‍ 
Sports

'മോദി സ്റ്റേഡിയത്തിൽ പ്രേത ബാധയുണ്ടോ? പോയി കളിച്ച് ജയിക്കു'- പാക് ടീമിനോട് അഫ്രീദി

ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റർ ഒക്ടോബർ 15ന് മോ​ദി സ്റ്റേഡിയത്തിൽ നടക്കുമെന്നാണ് കരട് ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ഇസ്‌ലാമബാദ്: ഏഷ്യാ കപ്പ് പോരാട്ടം പാകിസ്ഥാനിലും ശ്രീലങ്കയിലുമായി നടക്കുമെന്ന് ഉറപ്പായതോടെ ലോകകപ്പിനു പാക് ടീം ഇന്ത്യയിലേക്ക് വരുമെന്ന കാര്യത്തിലും വ്യക്തത വന്നു. ഇന്ത്യ- പാക് പോരാട്ടം ഏഷ്യാ കപ്പിലും ലോകകപ്പിലും ആരാധകരെ കാത്തിരിക്കുന്നു. അതിനിടെ ലോകകപ്പിലെ ഇന്ത്യക്കെതിരായ പാകിസ്ഥാന്റ  പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തന്നെ നടത്തണമെന്ന് മുൻ പാക് നായകൻ ഷാഹിദി അഫ്രീദി. 

ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റർ ഒക്ടോബർ 15ന് മോ​ദി സ്റ്റേഡിയത്തിൽ നടക്കുമെന്നാണ് കരട് ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മോദി സ്റ്റേഡിയത്തിൽ കളിക്കില്ലെന്ന നിലപാട് പാകിസ്ഥാൻ സ്വീകരിച്ചിരുന്നു. ഏഷ്യാ കപ്പ് സംബന്ധിച്ച അനിശ്ചിതത്വം അവസാനിച്ചതോടെ മോ​ദി സ്റ്റേഡിയത്തിൽ കളിക്കില്ലെന്ന നിലപാടും പാക് ടീം മയപ്പെടുത്തി. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. അതിനിടെയാണ് പാക് നിലപാട് ചോദ്യം ചെയ്തു അഫ്രീദി രം​ഗത്തെത്തിയത്. 

'അ​ഹ​മ്മദാബാദിലെ പിച്ചിൽ കളിക്കാൻ പാകിസ്ഥാൻ വിസമ്മതിക്കുന്നത് എന്തടിസ്ഥാനത്തിലാണ്. അവിടെ എന്താ തീയുണ്ടോ, അതല്ല പ്രേതബാധയുണ്ടോ? അവിടെ പോയി കളിച്ചു ജയിക്കുകയാണ് വേണ്ടത്. ഇത്തരം വെല്ലുവിളികളെ മറികടക്കാനുള്ള ഏക മാർ​ഗം വിജയമാണ്.' 

'പാകിസ്ഥാൻ ടീമിന്റെ വിജയമാണ് പ്രധാനം. ഇതു പോസിറ്റീവായി എടുക്കണം. ഇന്ത്യക്ക് അവിടെയാണ് കളിക്കാൻ സൗകര്യമെങ്കിൽ അവിടെ പോയി കളിക്കുക. തിങ്ങിനിറഞ്ഞ ഇന്ത്യൻ ആരാധകർക്ക് മുന്നിൽ ചെന്നു വിജയിക്കുക. നിങ്ങൾക്ക് എന്താണ് ലഭിച്ചതെന്നു അവർക്ക് കാണിച്ചു കൊടുക്കുകയാണ് വേണ്ടത്'- അഫ്രീദി വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT