കിരീടവുമായി കാലിക്കറ്റ് എഫ് സി ടീം  ഫെയ്സ്ബുക്ക്
Sports

സ്വന്തം മൈതാനത്ത് ഫോഴ്‌സ കൊച്ചിയെ തകര്‍ത്ത് കാലിക്കറ്റ് എഫ്‌സി; പ്രഥമ സൂപ്പര്‍ ലീഗ് കേരള കിരീടം

ഫോഴ്‌സ കൊച്ചി എഫ് സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് കാലിക്കറ്റിന്റെ കന്നിക്കിരീട നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പ്രഥമ സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്‌റില്‍ കാലിക്കറ്റ് എഫ് സി ജേതാക്കള്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ സ്വന്തം നാട്ടുകാരുടെ മുന്നിലായിരുന്നു കാലിക്കറ്റ് കിരീടത്തില്‍ മുത്തമിട്ടത്. ഫൈനലില്‍ ഫോഴ്‌സ കൊച്ചി എഫ് സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് കാലിക്കറ്റിന്റെ കന്നിക്കിരീട നേട്ടം.

ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞ, അത്യന്തം ആവേശകരമായിരുന്നു പൈനല്‍ പോരാട്ടം. കൊച്ചിയുടെ ആക്രമണത്തോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. പതിയെ കാലിക്കറ്റും മത്സരത്തിലേക്ക് തിരിച്ചുവന്നു. ഇരു ടീമുകളും മുന്നേറ്റങ്ങള്‍ കൊണ്ട് ഗോള്‍ മുഖം പലകുറി വിറപ്പിച്ചു. ഇതിനിടെ കൊച്ചിയെ ഞെട്ടിച്ച് 15-ാം മിനിറ്റില്‍ കാലിക്കറ്റ് മുന്നിലെത്തി.

തോയ് സിങാണ് കാലിക്കറ്റിന്റെ ആദ്യ ഗോള്‍ നേടിയത്. ഗോളടിച്ചതോടെ കാലിക്കറ്റ് ആക്രമണങ്ങള്‍ കടുപ്പിച്ചു. പല തവണ ഗോളിന്റെ വക്കിലെത്തിയെങ്കിലും ഗോള്‍വല ചലിപ്പിക്കാനായില്ല. പന്തു കിട്ടുമ്പോഴെല്ലാം കൈവശം വച്ചു കളിക്കാനായിരുന്നു കൊച്ചിയുടെ ശ്രമം. മൈതാന മധ്യത്ത് നിറഞ്ഞു കളിച്ച കൊച്ചി താരങ്ങള്‍ ആതിഥേയരെ പ്രതിരോധത്തിലാക്കി.

രണ്ടാം പകുതിയിലും കാലിക്കറ്റ് തുടരെ ആക്രമണങ്ങള്‍ അഴിച്ചു വിട്ടു. ഫ്രീകിക്കില്‍ നിന്ന് ലഭിച്ച പന്ത് വലയിലേക്ക് തിരിച്ചു വിട്ട് ബെല്‍ഫോര്‍ട്ട് കാലിക്കറ്റിന്റെ ലീഡ് ഉയര്‍ത്തി. ഇഞ്ച്വറി ടൈമിലാണ് ഫോഴ്‌സ കൊച്ചി ഒരു ഗോള്‍ തിരിച്ചടിച്ചത്. 93-ാം മിനിറ്റില്‍ ഡോറിയെല്‍ട്ടന്‍ ആണ് കൊച്ചിയുടെ ആശ്വാസ ഗോള്‍ നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT