ഫോട്ടോ: പിടിഐ 
Sports

തീ തുപ്പി ഹാരിസിന്റെ ബൗൺസർ; ഹെൽമറ്റിനുള്ളിലൂടെ മുഖത്ത് കൊണ്ടു; മുറിവേറ്റ് ​ഗ്രൗണ്ട് വിട്ട് നെതർലൻഡ്സ് താരം (വീഡിയോ)

നെതർലൻഡ്‌സ് ഇന്നിങ്സിന്റെ ആറാം ഓവറിലാണ് സംഭവം. ഓവറിലെ അഞ്ചാമത്തെ പന്തിൽ റൗഫിന്റെ ബൗൺസർ ലീഡ‍്സ് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഹെൽമറ്റിലും മുഖത്തുമിടിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പെർത്ത്: പാകിസ്ഥാനെതിരായ ടി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ പേസർ ഹാരിസ് റൗഫിന്റെ പന്തിൽ പരിക്കേറ്റ് നെതർലൻഡ്സ് താരം ബാസ് ഡെ ലീഡ്സ്. ഹാരിസിന്റെ ബൗൺസർ മുഖത്ത് കൊണ്ടു താരത്തിന് മുറിവേറ്റു. താരത്തിന് കളിക്കാൻ സാധിക്കില്ലെന്ന് പിന്നീട് ടീം ഡോക്ടർമാർ അറിയിച്ചു. ലീഡ്സിന് പകരം ലോഗൻ വാൻ ബീക്കിനെ കളത്തിലിറക്കി. 

റൗഫിന്റെ തീയുണ്ട കണക്കേയുള്ള ബൗൺസർ ലീഡ്സിന്റെ വലതു കവിളില്‍ കണ്ണിന് താഴെയായി പതിക്കുകയായിരുന്നു. ഹെൽമറ്റിലാണ് പന്ത് പതിച്ചതെങ്കിലും മുഖത്ത് മുറിവേറ്റു രക്തം വന്നു. 

നെതർലൻഡ്‌സ് ഇന്നിങ്സിന്റെ ആറാം ഓവറിലാണ് സംഭവം. ഓവറിലെ അഞ്ചാമത്തെ പന്തിൽ റൗഫിന്റെ ബൗൺസർ ലീഡ‍്സ് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഹെൽമറ്റിലും മുഖത്തുമിടിക്കുകയായിരുന്നു. പാക് ക്രിക്കറ്റ് താരങ്ങൾ ലീഡ്സിന് സമീപം ഓടിയെത്തി. പിന്നാലെ ഫിസിയോകളുമെത്തി. പരിക്ക് പരിശോധിച്ചതിന് പിന്നാലെയാണ് ഡോക്ടർമാർ ലീഡ്സിന് കളിക്കാനാകില്ലെന്ന് അറിയിച്ചത്. 

മത്സരത്തിൽ നെതര്‍ലന്‍ഡ്‌സിനെ 6 വിക്കറ്റിനാണ് പാകിസ്ഥാന്‍ തോല്‍പിച്ചത്. ടൂർണമെന്റിലെ പാകിസ്ഥാന്റെ ആദ്യ ജയമായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത നെത‍ര്‍ലന്‍ഡ്‌സ്‌സ് 20 ഓവറില്‍ 9 വിക്കറ്റിന് 91 റണ്‍സ് മാത്രം നേടിയപ്പോള്‍ പാകിസ്ഥാന്‍ 13.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടപ്പെടുത്തി ജയത്തിലെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT