Sports

ഭാഗ്യദോഷത്തിന്റെ 'വര്‍ഷ കണക്കില്‍' നിന്ന് പുറത്ത് വന്നത് എങ്ങനെ? ജയവര്‍ധനെ പറയുന്നു

ഭാഗ്യ ദോഷത്തിന്റെ ആ വര്‍ഷ കണക്കില്‍ നിന്നും പുറത്ത് വന്നതിനെ കുറിച്ച് പറയുകയാണ് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ ജയവര്‍ധനെ

സമകാലിക മലയാളം ഡെസ്ക്

ദുബായ്: തുടരെ ഐപിഎല്‍ കിരീടത്തില്‍ മുത്തമിടാന്‍ സാധിക്കുന്നില്ല എന്ന പോരായ്മയും മുംബൈ ഇന്ത്യന്‍ ദുബായ് സ്‌റ്റേഡിയത്തില്‍ നവംബര്‍ 10ഓടെ നികത്തി. ഭാഗ്യ ദോഷത്തിന്റെ ആ വര്‍ഷ കണക്കില്‍ നിന്നും പുറത്ത് വന്നതിനെ കുറിച്ച് പറയുകയാണ് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ ജയവര്‍ധനെ. 

എന്നോട് തന്നെ അത് വിശദീകരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എളുപ്പമായിരുന്നില്ല അത്. ചാമ്പ്യന്മാരായിട്ടും തുടരെ വര്‍ഷങ്ങളില്‍ ജയിക്കാനായില്ല. അതുകൊണ്ട് എനിക്ക് ടീം അംഗങ്ങളെ ഒരുമിച്ച് കൊണ്ടുവരേണ്ടതായി വന്നു. ഒരുക്കങ്ങളിലും മറ്റ് പ്രക്രിയകളിലും സ്ഥിരത നിലനിര്‍ത്താനാണ് ശ്രമിച്ചത്. കളിക്കാരെ അതിനോട് ഇണങ്ങുന്ന വിധമാക്കാന്‍ ശ്രമിച്ചു, ജയവര്‍ധനെ പറയുന്നു. 

അതില്‍ കൂടുതലോ കുറവോ ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. ഈ വര്‍ഷം ചെറിയ വ്യത്യാസമുണ്ടായി. എങ്കിലും ടീം അംഗങ്ങള്‍ക്ക് അത് ആസ്വദിക്കാന്‍ സാധിച്ചതായും മുംബൈ കോച്ച് പറഞ്ഞു.2013ലാണ് മുംബൈ ആദ്യ കിരീടം നേടിയത്. 2015,2017,2019 വര്‍ഷങ്ങളിലായിരുന്നു പിന്നെയുള്ള കിരീട നേട്ടങ്ങള്‍. 

സിക്‌സ് ഹിറ്റിങ്ങിലെ മികവ് മുംബൈയുടെ ഡിഎന്‍എയില്‍ ഏറെ നാളായുണ്ട്. ടെമ്പോ നിലനിര്‍ത്തി കളിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഞങ്ങളെ അതിന് അനുവദിച്ച ഫ്രാഞ്ചൈസിക്കാണ് ക്രഡിറ്റ്. ഒരുങ്ങാന്‍ അവരെ സഹായിക്കുക, അവരുടെ റോള്‍ എന്തെന്ന് ബോധ്യപ്പെടുത്തി കൊടുക്കുക, കാര്യങ്ങള്‍ അവര്‍ക്ക് എളുപ്പമാക്കി കൊടുക്കുക എന്നിവയാണ് തനിക്ക് ചെയ്യാനുണ്ടായത് എന്നും ജയവര്‍ധനെ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

SCROLL FOR NEXT