ഫോട്ടോ: ട്വിറ്റർ 
Sports

'സൂപ്പര്‍ ഓവറിനായി ഞാന്‍ ഒരുങ്ങി, പക്ഷെ ആശിഷ് നെഹ്‌റ തടഞ്ഞു'; അവസാന ബോള്‍ ത്രില്ലറില്‍ ഹര്‍ദിക് പാണ്ഡ്യ

അതിന്റെ ഒന്നും ആവശ്യം വരില്ലെന്ന് പറഞ്ഞ് ആശിഷ് നെഹ്‌റ തന്നെ തടയുകയായിരുന്നു എന്നും ഹര്‍ദിക് പറയുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ താന്‍ സൂപ്പര്‍ ഓവറിന് താന്‍ ഒരുങ്ങാന്‍ ആരംഭിച്ചിരുന്നതായി ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ. എന്നാല്‍ അതിന്റെ ഒന്നും ആവശ്യം വരില്ലെന്ന് പറഞ്ഞ് ആശിഷ് നെഹ്‌റ തന്നെ തടയുകയായിരുന്നു എന്നും ഹര്‍ദിക് പറയുന്നു. 

സൂപ്പര്‍ ഓവറിന്റെയൊന്നും ആവശ്യം വരില്ല. ഇത് നമ്മള്‍ ഇവിടെ തന്നെ തീര്‍ക്കും എന്നാണ് ആശിഷ് നെഹ്‌റ എന്നോട് പറഞ്ഞത്. അവസാന ഡെലിവറിക്ക് മുന്‍പ് തെവാത്തിയ തൈ പാഡ് അഴിച്ചതോടെ 2 റണ്‍സ് ഓടിയെടുത്ത് സമനിലയ്ക്കായി ശ്രമിച്ചേക്കും എന്നാണ് കരുതിയത് എന്നും ഹര്‍ദിക് പറയുന്നു. 

എങ്ങനെയെങ്കിലും രണ്ട് റണ്‍സ് ഓടിയെടുക്കാനാണ് ലക്ഷ്യം വെച്ചത്

അവസാന ഡെലിവറി യോര്‍ക്കര്‍ ആണെങ്കില്‍ സിക്‌സ് അടിക്കാനായില്ലെങ്കില്‍ എങ്ങനെയെങ്കിലും രണ്ട് റണ്‍സ് ഓടിയെടുക്കാനാണ് ലക്ഷ്യം വെച്ചത്. അതിനാലാണ് തൈ പാഡ് മാറ്റിയത്. എന്നാല്‍ അതിന്റെ ആവശ്യം വന്നില്ല. റാഷിദ് ഭായി സിക്‌സ് അടിച്ച് കളി ഫിനിഷ് ചെയ്തു, ഹര്‍ദിക്കിന് മറുപടിയായി തെവാത്തിയ പറഞ്ഞു. 

ആറ് പന്തില്‍ നിന്ന് 22 റണ്‍സ് ആണ് അവസാന ഓവറില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ജയിക്കാനായി വേണ്ടിയിരുന്നത്. എന്നാല്‍ മൂന്ന് സിക്‌സ് റാഷിദ് ഖാനില്‍ നിന്നും ഒരു സിക്‌സ് തെവാത്തിയയില്‍ നിന്നും വന്നപ്പോള്‍ ഗുജറാത്ത് ജയം പിടിച്ചു. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കും ഗുജറാത്ത് എത്തി. 8 കളിയില്‍ അവര്‍ തോറ്റത് ഒരെണ്ണത്തില്‍ മാത്രമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT