ICC x
Sports

'വേണമെങ്കില്‍ ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പ് കളിക്കാം, പറ്റില്ലെങ്കിൽ കളിക്കണ്ട'; ബംഗ്ലാദേശിനോട് കണ്ണുരുട്ടി ഐസിസി

ഈ മാസം 21ന് മുന്‍പ് അന്തിമ തീരുമാനം അറിയിക്കണം, കളിക്കില്ലെന്ന നിലപാടാണെങ്കില്‍ താഴ്ന്ന റാങ്കിലുള്ള മറ്റൊരു ടീമിനു അവസരം

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഇന്ത്യന്‍ മണ്ണില്‍ ടി20 ലോകകപ്പ് കളിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റിനു മുന്നറിയിപ്പുമായി ഐസിസി. ഇന്ത്യന്‍ മണ്ണില്‍ കളിക്കാന്‍ വരില്ലെങ്കില്‍ താഴ്ന്ന റാങ്കിലുള്ള മറ്റൊരു ടീമിനു അവസരം നല്‍കുമെന്ന കൃത്യമായ സന്ദേശം ബംഗ്ലാദേശ് ക്രിക്കറ്റിനു ഐസിസി നല്‍കിയതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ മാസം 21നു മുന്‍പ് പങ്കാളിത്തം സംബന്ധിച്ചു അന്തിമ തീരുമാനം പറയണമെന്നും ഐസിസി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനു അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

തങ്ങളുടെ ഇന്ത്യയിലെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തണമെന്ന ആവശ്യമാണ് ബംഗ്ലാദേശ് മുന്നോട്ടു വച്ചത്. എന്നാല്‍ ഐസിസി നേരത്തെ ഈ ആവശ്യം നിരസിച്ചിരുന്നു. പിന്നാലെ വീണ്ടും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്കു കത്തയച്ചു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവര്‍ നിലപാടെടുത്തത്. എന്നാല്‍ ഐസിസി അതിനൊന്നും വഴങ്ങില്ലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഇന്ത്യയില്‍ കളിക്കുന്നത് ഒഴിവാക്കാന്‍ ഗ്രൂപ്പ് മാറ്റമടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ബംഗ്ലാ ബോര്‍ഡ് വച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഐസിസി പരിഗണിച്ചില്ലെന്നാണ് വിവരം. കാര്യങ്ങള്‍ നേരിട്ട് സംസാരിക്കാന്‍ ഐസിസി പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് ബംഗ്ലാദേശ് ഗ്രൂപ്പ് മാറ്റം ആവശ്യപ്പെട്ടത്. ടി 20 ലോകകപ്പ് മത്സരങ്ങള്‍ കളിക്കാന്‍ ബംഗ്ലാദേശിന്റെ പുരുഷ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് പോകേണ്ടിവരുമെന്നും അല്ലെങ്കില്‍ പോയിന്റുകള്‍ നഷ്ടപ്പെടുമെന്നും ഐസിസി ബിസിബിയെ നേരത്തെ അറിയിച്ചിരുന്നു.

ടി20 ലോകകപ്പില്‍ ഫെബ്രുവരി 7 ന് വെസ്റ്റിന്‍ഡീനെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യമത്സരം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചാണ് കളി. ഫെബ്രുവരി 9 ന് ഇറ്റലിയെയും, തുടര്‍ന്ന് ഇംഗ്ലണ്ടിനെയും ബംഗ്ലാദേശ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നേരിടും. അതിനുശേഷം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നേപ്പാളിനെതിരെയും ബംഗ്ലാദേശിന് മത്സരമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈ മത്സരങ്ങളെല്ലാം ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബിസിബി ആവശ്യപ്പെട്ടത്.

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ആഭ്യന്തര വിഷയങ്ങള്‍ വഷളായ സാഹചര്യത്തിലാണ് ബംഗ്ലാദേശ് വേദി മാറ്റം ആവശ്യപ്പെട്ടത്. അതിനിടെ ഐപിഎല്ലില്‍ നിന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമംഗമായ ബംഗ്ലാദേശ് താരം മുസഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതോടെയാണ്, ഇന്ത്യയും ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധവും വഷളായി. ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നിരവധി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തു വന്നിരുന്നു. സംഘപരിവാര്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്‍ ടീമില്‍ നിന്നു ഒഴിവാക്കാന്‍ ബിസിസിഐ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആവശ്യപ്പെടുകയായിരുന്നു.

ICC has asked the Bangladesh Cricket Board to make a swift decision T20 World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടും; കേരളത്തിലെ നേതൃത്വം ജനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും'

തുലാവര്‍ഷം പിന്‍വാങ്ങി; ഇനി വരണ്ട കാലാവസ്ഥ

അഭിഭാഷകയും കുടംബവും ഉത്സവത്തിന് പോയി; വീട്ടിലെത്തിയ മോഷ്ടാക്കള്‍ 29 പവനും പണവും കവര്‍ന്നു

3,300 ജിബി ഹൈ-സ്പീഡ് ഡാറ്റ; പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍

ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; ജനുവരിയില്‍ പിഴയായി ഈടാക്കിയത് 364,000 രൂപ

SCROLL FOR NEXT