ഫോട്ടോ: ട്വിറ്റർ 
Sports

'ട്വന്റി20 ലോക കിരീടം ഇന്ത്യ നേടും', ആരാധകരോട് ആരവം ഉയര്‍ത്താന്‍ വീരേന്ദര്‍ സെവാഗ്

തോല്‍വി വഴങ്ങി നില്‍ക്കുന്ന ഈ സമയമാണ് നമ്മള്‍ ടീമിനെ പിന്തുണയ്‌ക്കേണ്ടത് എന്നും സെവാഗ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ട്വന്റി20 ലോക കിരീടം ഇന്ത്യ സ്വന്തമാക്കുമെന്ന് മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. തോല്‍വി വഴങ്ങി നില്‍ക്കുന്ന ഈ സമയമാണ് നമ്മള്‍ ടീമിനെ പിന്തുണയ്‌ക്കേണ്ടത് എന്നും സെവാഗ് പറഞ്ഞു. 

ട്വന്റി20 ലോകകപ്പ് ഇന്ത്യ ജയിക്കുമെന്നാണ് ഞാന്‍ പറയുക. അതിനായി മെച്ചപ്പെട്ട ക്രിക്കറ്റ് കളിക്കുക മാത്രമാണ് അവര്‍ ചെയ്യേണ്ടത്. ജയിക്കുമ്പോള്‍ എല്ലായ്‌പ്പോഴും നമ്മള്‍ അവര്‍ക്ക് വേണ്ടി ആരവം ഉയര്‍ത്തുന്നു. തോല്‍ക്കുമ്പോള്‍ അതിലും കൂടുതല്‍ നമ്മള്‍ അവരെ പിന്തുണയ്‌ക്കേണ്ടതുണ്ട്. ഞാന്‍ വിശ്വസിക്കുന്നത് ഇന്ത്യക്ക് ട്വന്റി20 ലോക കിരീടം നേടാനാവും എന്നാണ്, സെവാഗ് പറഞ്ഞു. 

ന്യൂസിലാന്‍ഡിന് എതിരെ ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടം

പാകിസ്ഥാനോട് ആദ്യ മത്സരത്തില്‍ 10 റണ്‍സിന്റെ തോല്‍വി വഴങ്ങിയത് ഇന്ത്യക്ക് വലിയ തിരിച്ചടിയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ 152 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. വിക്കറ്റ് നഷ്ടപ്പെടുത്താതെ പാകിസ്ഥാന്‍ അനായാസം വിജയ ലക്ഷ്യം മറികടന്നു. 

ന്യൂസിലാന്‍ഡിന് എതിരെ ഞായറാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇതിലും തോറ്റാല്‍ ഇന്ത്യയുടെ സെമി പ്രവേശനം പ്രയാസമാവും. ആദ്യ കളിയില്‍ പാകിസ്ഥാനോട് തോറ്റാണ് ന്യൂസിലാന്‍ഡും വരുന്നത്. അതിനാല്‍ ഇന്ത്യക്കും പാകിസ്ഥാനും ജീവന്‍ മരണ പോരാട്ടമാണ് ഞായറാഴ്ചത്തേത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT