ശ്രേയസ് അയ്യര്‍ പിടിഐ
Sports

30 പന്തില്‍ 50, ശ്രേയസിന്റെ 'അതിവേ​ഗ' തിരിച്ചു വരവ്! ഗില്ലിനും അര്‍ധ സെഞ്ച്വറി

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ജയത്തിനായി ഇന്ത്യ പൊരുതുന്നു

സമകാലിക മലയാളം ഡെസ്ക്

നാഗ്പുര്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ വിജയ ലക്ഷ്യമായ 249 റണ്‍സിലേക്ക് ബാറ്റേന്തി ഇന്ത്യ. തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായ ഇന്ത്യയെ ശ്രേയസ് അയ്യര്‍- ശുഭ്മാന്‍ ഗില്‍ സഖ്യവും പിന്നാലെ ഗില്‍- അക്ഷര്‍ പട്ടേല്‍ സഖ്യവും ചേര്‍ന്നു കരകയറ്റി. നിലവില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെന്ന നിലയില്‍.

ശ്രേയസ് അയ്യരുടെ അതിവേഗ അര്‍ധ സെഞ്ച്വറി കളിയുടെ ഗതി ഇന്ത്യക്ക് അനുകൂലമാക്കി. താരം വെറും 30 പന്തില്‍ 50 റണ്‍സെടുത്തു ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവ് ആഘോഷിച്ചപ്പോള്‍ അതു ഇന്ത്യന്‍ ടീമിനു പോസിറ്റീവായി മാറുന്ന കാഴ്ചയായിരുന്നു. 36 പന്തില്‍ 9 ഫോറും 2 സിക്‌സും സഹിതം 59 റണ്‍സെടുത്തു ശ്രേയസ് പുറത്തായി.

ശ്രേയസിനു പിന്നാലെ ശുഭ്മാന്‍ ഗില്ലും അര്‍ധ സെഞ്ച്വറിയുമായി കളം വാഴുന്നു. നിലവില്‍ താരം 11 ഫോറുകള്‍ സഹിതം 70 റണ്‍സെടുത്തു ബാറ്റിങ് തുടരുന്നു. ക്രീസില്‍ ഒപ്പമുള്ളത് അക്ഷര്‍ പട്ടേല്‍. താരം 36 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 45 റണ്‍സുമായി നില്‍ക്കുന്നു.

നേരത്തെ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി അരങ്ങേറ്റ ഏകദിനം കളിക്കുന്ന യശസ്വി ജയ്‌സ്വാള്‍ മികച്ച ഷോട്ടുകളുമായി കളം വാഴാന്‍ ഒരുങ്ങുന്നതിനിടെ പുറത്തായി. അഞ്ചാം ഓവറില്‍ മൂന്നാം പന്തില്‍ ജോഫ്ര ആര്‍ച്ചറാണ് യശസ്വിയെ മടക്കിയത്. താരം 3 ഫോറുകള്‍ സഹിതം 15 റണ്‍സുമായി മടങ്ങി.

രോഹിത് ശര്‍മ വീണ്ടും പരാജയമായി. 7 പന്തുകള്‍ ചെറുത്ത് 2 റണ്‍സുമായി രോഹിത് മടങ്ങി. സാഖിബ് മഹ്മൂദാണ് ഇന്ത്യന്‍ നായകനെ പുറത്താക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT