പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യൻ ടീം/ പിടിഐ 
Sports

ഏത് സാഹചര്യത്തിലും ഏത് പ്രതിസന്ധിയിലും ഇന്ത്യ ജയിക്കും; അത് മഹത്തായ ടീമിന്റെ ലക്ഷണം: മാത്യു ഹെയ്ഡന്‍ 

ഏത് സാഹചര്യത്തിലും എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് ജയിക്കാന്‍ ഇതിലൂടെ ഇന്ത്യക്ക് സാധിക്കുന്നതായി ഹെയ്ഡന്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഒരു മഹത്തായ ടീമിന്റെ എല്ലാ ലക്ഷണങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുണ്ടെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍. ഏത് സാഹചര്യത്തിലും എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് ജയിക്കാന്‍ ഇതിലൂടെ ഇന്ത്യക്ക് സാധിക്കുന്നതായി ഹെയ്ഡന്‍ പറഞ്ഞു. 

മോഡേണ്‍ ടീമാണ് തങ്ങളുടേത് എന്ന് ഇന്ത്യ കാണിച്ച് തരുന്നു. അവര്‍ അത് തെളിയിക്കുന്നതിനൊപ്പം ഏത് സാഹചര്യത്തിലായാലും, എല്ലാ വെല്ലുവിളികളേയും അതിജീവിക്കുന്നു. ചരിത്രത്തിലെ എല്ലാ മഹത്തായ ടീമുകളുടേയും ലക്ഷണമാണ് അത്. സ്വന്തം മണ്ണിലും, വിദേശത്തും ജയിക്കാനുള്ള കഴിവ്, ഹെയ്ഡന്‍ പറഞ്ഞു. 

ഹോം ടീമും, സന്ദര്‍ഷക ടീമുകളുടേയും പക്കല്‍ ഒരുപാട് സാധ്യതകളുണ്ട്. അതില്‍ സാഹചര്യങ്ങള്‍ സ്‌പെഷ്യലിസ്റ്റ് കളിക്കാര്‍ക്ക് ഇണങ്ങുന്നതാവണം. അതാണ് ആധുനിക ക്രിക്കറ്റ്, വ്യത്യസ്ത ഫോര്‍മാറ്റ്, വ്യത്യസ്ത സാഹചര്യങ്ങള്‍ എന്നിവ...അഹമ്മദാബാദിലെ പിച്ച് വലിയ ടേണിങ് ലഭിക്കുന്നതായിരുന്നില്ല. 

ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാര്‍ ശ്രദ്ധയോടെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സ്പിന്നിനെ നേരിടേണ്ടിയിരുന്നു. പന്ത് ടേണ്‍ ചെയ്യുന്നില്ലെങ്കില്‍ ക്രോസ് ബാറ്റ് ഷോട്ടുകള്‍ അപകടകരമാണ്. ഡൗണ്‍ ദി ഗ്രൗണ്ട് ഷോട്ടുകള്‍ കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ മാത്രമാണ് ഞാന്‍ ടേണ്‍ പതുക്കെയാവുന്ന പിച്ചുകളില്‍ സ്വീപ്പ് ഷോട്ട് കളിക്കുക എന്നും ഹെയ്ഡന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം