വീഡിയോ ദൃശ്യം 
Sports

'പൂച്ചയ്‌ക്കൊപ്പം ലഞ്ച്'; ആരാധകരുടെ ഹൃദയം തൊട്ട് പാക് താരം അബിദ് അലി 

ഡ്രസ്സിങ് റൂമില്‍ നിന്ന് ഭക്ഷണം കൊണ്ടുവന്ന് ഗ്രൗണ്ടിലുണ്ടായിരുന്ന പൂച്ചയ്ക്ക്‌ നല്‍കുകയാണ് പാകിസ്ഥാന്‍ ഓപ്പണര്‍

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശിന് എതിരായ ടെസ്റ്റിന് ഇടയില്‍ ഹൃദയം തൊട്ട് പാകിസ്ഥാന്‍ താരം അബിദ് അലി. ഡ്രസ്സിങ് റൂമില്‍ നിന്ന് ഭക്ഷണം കൊണ്ടുവന്ന് ഗ്രൗണ്ടിലുണ്ടായിരുന്ന പൂച്ചയ്ക്ക്‌ നല്‍കുകയാണ് പാകിസ്ഥാന്‍ ഓപ്പണര്‍. 

ബംഗ്ലാദേശിന് എതിരായ രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനമാണ് സംഭവം. ഉച്ചഭക്ഷണത്തിന്റെ ഇടവേളയില്‍ ഡ്രസ്സിങ് റൂമില്‍ നിന്ന് പ്ലേറ്റില്‍ ഭക്ഷണം അബിദ് അലി പുറത്തേക്ക് കൊണ്ടുവന്നു. പിന്നാലെ ഡ്രസ്സിങ് റൂമിന് സമീപം നിന്നിരുന്ന പൂച്ചയ്ക്ക്‌ ഇട്ടുകൊടുത്തു. അബിദിന്റെ മനസിന് വലിയ കയ്യടിയാണ് ആരാധകര്‍ നല്‍കുന്നത്. 

കളിയിലേക്ക് വന്നാല്‍ ബംഗ്ലാദേശിന് എതിരെ ഇന്നിങ്‌സ് ജയം ലക്ഷ്യമിടുകയാണ് പാകിസ്ഥാന്‍. സമനില പിടിക്കാനായി പൊരുതുകയാണ് ബംഗ്ലാദേശ്. ഫോളോഓണ്‍ ചെയ്യുന്ന ബംഗ്ലാദേശിന് ഇനി ഉച്ചഭക്ഷണത്തിനും ചായക്കും ശേഷമുള്ള സെഷന്‍ അതീജീവിക്കണം. 5 വിക്കറ്റാണ് പാകിസ്ഥാന് ജയിക്കാന്‍ വേണ്ടത്. 

ഒന്നാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 87 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍ പാകിസ്ഥാന് വേണ്ടി ഫവദ് അലം, മുഹമ്മദ് റിസ്വാന്‍, ബാബര്‍ അസം, അസ്ഹര്‍ അലി എന്നിവര്‍ അര്‍ധ ശതകം കണ്ടെത്തി. സജിദ് ഖാന്റെ എട്ട് വിക്കറ്റ് നേട്ടമാണ് ബംഗ്ലാദേശിനെ ഒന്നാം ഇന്നിങ്‌സില്‍ തകര്‍ത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം 'നിർമ്മിത ബുദ്ധി'; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ

SCROLL FOR NEXT