ഓസ്ട്രേലിയൻ ഓപ്പൺ കിരീടവുമായി മാഡിസൻ കീസ് എപി
Sports

2017ല്‍ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനല്‍, 2025ല്‍ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം!

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ കിരീടം അമേരിക്കയുടെ മാഡിസന്‍ കീസിന്

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓരോ തവണ വീഴുമ്പോഴും വീറോടെ തിരിച്ചടിക്കുക. അമേരിക്കന്‍ താരം മാഡിസന്‍ കീസ് ഒരു പക്ഷേ അവരുടെ ഉള്ളില്‍ മുഴക്കുന്ന മന്ത്രം അതായിരിക്കും. നിലവിലെ ഒന്നാം നമ്പറും തുടരെ മൂന്നാം വട്ടവും കിരീടം നേടി മടങ്ങാനുള്ള മോഹവുമായി എത്തിയ ബലറൂസിന്റെ അരിന സബലേങ്കയുടെ സ്വപ്‌നങ്ങള്‍ മെല്‍ബണ്‍ പാര്‍ക്കില്‍ വീണുടഞ്ഞു. 29ാം വയസില്‍ മാഡിസന്‍ കീസ് കന്നി ഗ്രാന്‍ഡ് സ്ലാം കിരീടം നേടി തലയുയര്‍ത്തി നിന്നു. 2025ലെ വനിതാ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം മാഡിസന്‍ കീസ് സ്വന്തമാക്കി.

ത്രില്ലര്‍ ഫൈനലില്‍ അവര്‍ മൂന്ന് സെറ്റ് പോരാട്ടത്തിലാണ് സബലേങ്കയെ വീഴ്ത്തി. ആദ്യ സെറ്റ് നേടി മികവോടെ തുടങ്ങിയ മാഡിസന്‍ കീസ് രണ്ടാം സെറ്റില്‍ അതിവേഗം വീണു. എന്നാല്‍ മൂന്നാം സെറ്റില്‍ അവര്‍ ഇഞ്ചോടിഞ്ച് പൊരുതി. 7-5നു സെറ്റും കിരീടവും പിടിച്ചെടുത്തു. സ്‌കോര്‍: 6-3, 2-6, 7-5.

2017ല്‍ യുഎസ് ഓപ്പണ്‍ പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറിയതാണ് കരിയറില്‍ താരത്തിന്റെ മികച്ച നേട്ടം. ഫ്രഞ്ച് ഓപ്പണില്‍ സെമി വരെ 2018ല്‍ മുന്നേറി. വിംബിള്‍ഡണ്‍ പോരാട്ടത്തില്‍ ക്വാര്‍ട്ടറിനപ്പുറം പോയിട്ടില്ല. 2015, 2023 വര്‍ഷങ്ങളില്‍ വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ കളിച്ചു. ഒടുവില്‍ ഇത്തവണ നടാടെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലേക്ക് മുന്നേറി. കന്നി ഗ്രാന്‍ഡ് സ്ലാം നേട്ടവും സ്വന്തമാക്കി.

സെമിയില്‍ ചെക്ക് റിപ്പബ്ലിക്ക് താരം ഇഗ ഷ്വാംതെകിനെതിരെയും കഠിന പോരാട്ടമാണ് അതിജീവിച്ചത്. ആദ്യ സെറ്റ് കൈവിട്ട് രണ്ടാം സെറ്റില്‍ കരുത്തോടെ തിരിച്ചെത്തി ടൈ ബ്രേക്കറില്‍ സെറ്റും ഫൈനല്‍ ബര്‍ത്തും ഉറപ്പാക്കിയാണ് മുന്നേറ്റം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT