FIFA President Gianni Infantino x
Sports

ഇൻഫാന്റിനോ സൂപ്പറാ! പിന്തുണച്ച് അർജന്റീന, മെക്സിക്കോ, ആഫ്രിക്കൻ ഫുട്ബോൾ

ഫിഫയുടെ മാപ്പ് പറച്ചിൽ അം​ഗീകരിക്കാതെ യുവേഫ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

സൂറിച്ച്: ലോകകപ്പ് പോരാട്ടത്തിന്റെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ കമ്പനിക്ക് വിൽക്കാനുള്ള നീക്കം വിവാദമായതിനു പിന്നാലെ എതിർപ്പിനെ തുടർന്നു പിൻവലിക്കേണ്ടി വന്നത് ഫിഫ അധ്യക്ഷൻ ജിയാൻ ഇൻഫാന്റിനോയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. വീണ്ടും പ്രസിഡന്റായി സ്ഥാനമേൽക്കാനുള്ള മോഹത്തിൻ മേലും വിവാ​ദം കരിനിഴൽ വീഴ്ത്തി. ഇപ്പോഴിതാ ഇൻഫാന്റിനോയ്ക്ക് പിന്തുണയുമായി അർജന്റീന, മെക്സിക്കോ ഫുട്ബോൾ അസോസിയേഷനുകളും കോൺഫെ‍ഡറേഷൻ ഓഫ് ആഫ്രിക്ക ഫുട്ബോളും രം​ഗത്തെത്തി.

നേരത്തെ യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ യുവേഫ, കോൺകാകാഫ്, ഏഷ്യൻ ഫുട്ബോൾ അടക്കമുള്ളവർ ഇൻഫാന്റിനോയെ എതിർത്ത് രം​ഗത്തെത്തിയിരുന്നു. വീണ്ടും അധ്യക്ഷ പദവിയിലെത്തുന്നത് തടയാൻ ഇൻഫാന്റിനോയെ പുറത്താക്കണമെന്ന സമീപനമാണ് ഭൂരിപക്ഷം ഫിഫ അം​ഗങ്ങൾക്കുമുള്ളത്.

കോൺകാകാഫിൽ അം​ഗമായ മെക്സിക്കോ അവരുടെ തീരുമാനത്തിനു വിരുദ്ധമായാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസിഡന്റായി ഇൻഫാന്റിനോ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിനു പിന്തുണയില്ലെന്നു യുവേഫ അടക്കമുള്ളവർ പറയുമ്പോൾ ലാറ്റിനമേരിക്കൻ സംഘടനയായ കോൺമെബോൾ ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടുമായി നിൽക്കുന്നതും ശ്രദ്ധേയമാണ്. 211 അം​ഗങ്ങൾ വോട്ട് ചെയ്തു പുറത്താക്കുന്നതിനെ എതിർക്കില്ലെന്നും അതല്ലാതെയുള്ള പുറത്താക്കൽ നീക്കത്തെ എതിർക്കുമെന്നുമാണ് കോൺമെബോൾ പറയുന്നത്.

സമാന സമീപനമാണ് മെക്സിക്കോയും സ്വീകരിച്ചിരിക്കുന്നത്. ഔദ്യോ​ഗിക ചട്ടക്കൂടുകൾക്ക് പുറത്തു ചേരന്ന ഒരു നടപടിയേയും മെക്സിക്കൻ ഫെഡറേഷൻ അം​ഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ഇല്ല. 211 അം​ഗ അസോസിയേഷനുകളുടേയും നന്മയ്ക്കായി ഫുട്ബോൾ വികസനം മുന്നോട്ടു കൊണ്ടു പോകാൻ ഇൻഫാന്റിനോ നടത്തുന്ന ആഹ്വാനത്തിനൊപ്പം തങ്ങൽ നിലകൊള്ളുന്നുവെന്നും മെക്സിക്കൻ ഫെഡറേഷൻ പറയുന്നു.

അതിനിടെ വിവാദ വിഷയങ്ങളിൽ ഫിഫ മാപ്പ് പറഞ്ഞ് രം​ഗത്തെത്തിയിരുന്നു. വാണിജ്യ അവകാശങ്ങലുടെ പങ്ക് വിൽക്കാനുള്ള നീക്കത്തിൽ പിഴവ് സംഭവിച്ചതായി ഫിഫ സമ്മതിച്ചു. ഈ വിവാ​ദത്തിലേക്ക് നയിച്ച ഘടകങ്ങളെക്കുറിച്ച് പുനഃപരിശോധന നടത്തുമെന്നും ഫിഫ വ്യക്തമാക്കി. എന്നാൽ യുവേഫ അടക്കമുള്ളവർ ഇതം​ഗീകരിച്ചിട്ടില്ല.

വരുന്ന മാർച്ചിലാണ് പുതിയ ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഇൻഫാന്റിനോയ്ക്കെതിരെ കരുത്തനായ എതിർ സ്ഥാനർഥി ഇതുവരെ ഉയർന്നു വന്നിട്ടില്ല. അർജന്റീന കട്ടയ്ക്ക് ഇൻഫാന്റിനോയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇൻഫാന്റിനോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ കത്തയച്ചിരുന്നു. ഫിഫയുടെ കഴിഞ്ഞ 10 വർഷത്തെ പ്രശംസിച്ചാണ് കത്ത്. ലോകമെങ്ങുമുള്ള ഫുട്ബോളിന്റെ വളർച്ചയ്ക്കായി ഫിഫ പ്രവർത്തിച്ചതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം വിവാദ ഓഹരി വിൽപ്പന നീക്കത്തിൽ ഫിഫയ്ക്ക് പിഴവ് സംഭവിച്ചതായി അർജന്റീന അം​ഗീകരിക്കുന്നുണ്ട്.

ഇം​ഗ്ലണ്ട്, അൽബേനിയ, ക്രൊയേഷ്യ ഫുട്ബോൾ ഫെഡറേഷനുകൾ ഇൻഫാന്റിനോയ്ക്കുള്ള പിന്തുണ പിൻവലിച്ചു. കളിക്കാരുടെ സംഘടനയായ ഫിഫ്പ്രോയും ഇൻഫാന്റിനോയ്ക്ക് എതിരായാണ് നിലപാടെടുത്തത്. ഇൻഫാന്റിനോയുടെ നീക്കം വെറുമൊരു ഭരണപരമായ പരാജയം മാത്രമല്ല. പ്രസിഡ‍ന്റ് പദവിയുടെ ദുരുപയോ​ഗമാണെന്നു ഫിഫ്പ്രോ പ്രതികരിച്ചു. എന്നാൽ ഓഹരി വിൽപ്പന നിയമാനുസൃതമാണെന്നും തെറ്റുകൾ സംഭവിച്ചത് ആശവിനിമയത്തിലും നടപടിക്രമങ്ങളിലുമാണെന്നും അല്ലാതെ ഭരണഘടാന സംഘനം നടത്തിയിട്ടില്ലെന്നുമാണ് ഫിഫയുടെ നിലപാട്.‌

Mexico and Argentina's football associations have thrown their support behind FIFA President Gianni Infantino

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഹുൽ ഗാന്ധിയെക്കൊണ്ട് നിരാഹാരം അവസാനിപ്പിക്കാനായിരുന്നു ആഗ്രഹം; പക്ഷേ നിരാശയായിരുന്നു ഫലം': സോനം വാങ്ചുക്

ആത്മാവിനെ കണ്ടു! ലെന പറയുന്നതിൽ കാര്യമുണ്ടോ? മനഃശാസ്ത്ര വിദ​ഗ്ധന്റെ വിലയിരുത്തൽ

'എന്റെ ലോക്കി നിങ്ങൾ ഇത്രയും നല്ല നടനായിരുന്നോ! പീക്ക് പടം അതിനപ്പുറം ഒന്നുമില്ല', വാമിഖയ്ക്കും കയ്യടി; 'ഡിസി' എക്സ് പ്രതികരണം

'വിസ്മയ തൂക്കി, പുലിയ്ക്ക് പിറന്നത് പൂച്ചക്കുട്ടി ആകില്ലല്ലോ! അച്ഛനൊപ്പം മകളുടെ കിന്റല്‍ ഇടി'; ആദ്യ പ്രതികരണങ്ങള്‍

375 കളി, 128 ​ഗോൾ, 14 ട്രോഫി... 'വിനീഷ്യസ്' 2032 വരെ 'റയൽ'!