ഫോട്ടോ: ട്വിറ്റർ 
Sports

'മറ്റുള്ളവരുടെ നേട്ടങ്ങളും ആഘോഷിക്കാന്‍ ശ്രമിക്കൂ'; വിവാദപരാമര്‍ശത്തില്‍ പാക് താരത്തിന് ഷമിയുടെ യോര്‍ക്കര്‍

ഇന്ത്യന്‍ ബൗളര്‍മാരെ സഹായിക്കാന്‍ ബിസിസിഐയും ഐസിസിയും ഒത്തുകളിക്കുകയാണെന്നാണ് ഹസന്‍ റാസ ആരോപിച്ചത്. 

സമകാലിക മലയാളം ഡെസ്ക്

കദിന ലോകകപ്പില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചവെക്കുന്നത്. കരുത്തുറ്റ ബാറ്റിങ് നിരയെന്ന് വിശേഷിപ്പിക്കുന്ന ദക്ഷിണാഫ്രിക്കയെ വരെ ഇന്ത്യ മലര്‍ത്തിയടിച്ചു. എട്ട് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യയുടെ അപരാജിത കുതിപ്പില്‍ ബാറ്റര്‍മാരെ പോലെ തന്നെ ബൗളിങ് യൂണിറ്റിനും നിര്‍ണായക പങ്കാണുള്ളത്. 

എന്നാല്‍ ഐസിസി ഇന്ത്യക്കാര്‍ക്ക് മാത്രം പ്രത്യേക പന്ത് നല്‍കുന്നുവെന്ന ഗുരുതര ആരോപണവുമായി മുന്‍ പാകിസ്ഥാന്‍ താരം ഹസന്‍ റാസ ഉന്നയിച്ചത്. ഇന്ത്യയുടെ തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഹസന്‍ റാസയുടെ ആരോപണം. ഇന്ത്യ ഡിആര്‍എസ് സാങ്കേതിക വിദ്യയില്‍ കൃത്രിമത്വം കാണിച്ചുവെന്നും ഹസന്‍ ആരോപിച്ചിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരെ സഹായിക്കാന്‍ ബിസിസിഐയും ഐസിസിയും ഒത്തുകളിക്കുകയാണെന്നാണ് ഹസന്‍ റാസ ആരോപിച്ചത്. 

''സിറാജിന്റെയും ഷമിയുടെയും പന്തുകള്‍ക്ക് സ്വിങ് ലഭിക്കുന്നു, രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ തരാരങ്ങള്‍ക്ക് ഐസിസിയോ ബിസിസിഐയോ ഇന്ത്യക്ക് പ്രത്യേക തരം പന്ത് നല്‍കുന്നു'' ഇതായിരുന്നു ഹസന്‍ റാസയുടെ ആരോപണം. എന്നാല്‍ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമി.

'അല്‍പ്പമെങ്കിലും നാണമുണ്ടോ. ഇത്തരം മണ്ടത്തരങ്ങള്‍ പറയാതെ  ക്രിക്കറ്റില്‍ ശ്രദ്ധിക്കൂ, മറ്റുള്ളവരുടെ നേട്ടങ്ങളും വല്ലപ്പോഴും ആഘോഷിക്കാന്‍ ശ്രമിക്കൂ. ഇത് ഐസിസി ടൂര്‍ണമെന്റാണ്. അല്ലാതെ പ്രാദേശികമായ മത്സരമല്ല. നിങ്ങളൊരു ക്രിക്കറ്റ് താരമല്ലേ. വസിം അക്രം തന്നെ നിങ്ങള്‍ക്ക് മറുപടി നല്‍കിയില്ലേ. നിങ്ങള്‍ക്ക് നിങ്ങളുടെ കളിക്കാരില്‍ വിശ്വാസമില്ലേ? നിങ്ങള്‍ നിങ്ങളെ തന്നെ പുകഴ്ത്തുന്നു. ഷമി ഇന്‍സ്റ്റഗ്രാം പോസ്‌ററില്‍ പറഞ്ഞു.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

'ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു', രക്ഷിക്കാന്‍ തയ്യാറെന്ന് ട്രംപ്

ഒരുപടി കറിവേപ്പില കൊണ്ട് എന്തൊക്കെ ചെയ്യാം

'നുണ പറയുന്നത് എനിക്ക് തീരെ ഇഷ്ടമല്ല'; വിജയ് വർമ്മയുമായുള്ള പ്രണയം തമന്ന അവസാനിപ്പിച്ചതിന് പിന്നിൽ

SCROLL FOR NEXT