മത്സരത്തിനിടെ റൊണാള്‍ഡോയും മെസിയും 
Sports

'ആ പെനാല്‍റ്റി ഞാന്‍ എടുക്കട്ടെ'; മെസിയോട് അനുവാദം ചോദിച്ച് നെയ്മര്‍; വീഡിയോ

കിക്കെടുത്ത നെയ്മറിന് പന്ത് വലയില്‍ എത്തിക്കാനായില്ല. 

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്: റിയാദ് ഇലവന്‍ ടീമിനെതിരായ മത്സരത്തിനിടെ ലഭിച്ച പെനാല്‍റ്റി കിക്ക് എടുക്കാന്‍ മെസിയോട് അനുവാദം ചോദിച്ച് നെയ്മര്‍. ഇതിന്റെ വീഡിയോയും പുറത്തുവന്നു. ആദ്യപകുതിയുടെ അവസാനമിനിറ്റിലായിരുന്നു പിഎസ്ജിക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ കിക്കെടുത്ത നെയ്മറിന് പന്ത് വലയില്‍ എത്തിക്കാനായില്ല. 

മെസിക്കും ക്രിസ്റ്റ്യാനോയ്ക്കും ഒപ്പം കിലിയന്‍ എംബപെയും ഗോള്‍ നേടിയ സൗഹൃദ മത്സരത്തില്‍ പിഎസ്ജി 5-4ന് റിയാദ് ഇലവനെ തോല്‍പിച്ചു.സൗദി ക്ലബ്ബുകളായ അല്‍ നസര്‍, അല്‍ ഹിലാല്‍ എന്നിവയുടെ താരങ്ങളെ അണിനിരത്തിയാണ് റിയാദ് ഇലവന്‍ പിഎസ്ജിക്കെതിരായ സൗഹൃദ മത്സരത്തിനിറങ്ങിയത്. അതേസമയം റൊണാള്‍ഡോ തന്റെ അരങ്ങേറ്റമത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടി.

മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ മെസിയായിരുന്നു ആദ്യം വല കുലിക്കിയത്. 34ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൊണാള്‍ഡോ സമനില പിടിച്ചു. 43ാം മിനിറ്റില്‍ മാര്‍ക്വിഞ്ഞോസിന്റെ ഗോളിലൂടെ പിഎസ്ജി വീണ്ടും ലീഡ് പിടിച്ചു. ആദ്യപകുതിയുടെ അധിക സമയത്ത് ക്രിസ്റ്റ്യാനോ ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ പിഎസ്ജിക്കു വേണ്ടി സെര്‍ജിയോ റാമോസ്, കിലിയന്‍ എംബാപെ, ഹ്യൂഗോ എകിടികെ എന്നിവരും റിയാദ് ഇലവനു വേണ്ടി ജാങ് ഹ്യൂ സൂ, ആന്‍ഡേഴ്‌സന്‍ ടലിസ്‌ക എന്നിവരും സ്‌കോര്‍ ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT