ഫോട്ടോ: ട്വിറ്റർ 
Sports

ഓൺലി ഫാൻസ് മോഡൽ അലിനുമായുള്ള ചാറ്റുകൾ പുറത്ത്; നെയ്മറും പങ്കാളി ബ്രൂണയും പിരിഞ്ഞു

കഴിഞ്ഞ മാസമാണ് നെയ്മറിനും ബ്രൂണയ്ക്കും പെൺകുഞ്ഞ് പിറന്നത്. അതിനിടെയാണ് നെയ്മറും അലിനും തമ്മിലുള്ള ചാറ്റുകൾ വലിയ തോതിൽ പ്രചരിക്കപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

സാവോപോളോ: ബ്രസീൽ സൂപ്പർ താരം നെയ്മറും പങ്കാളി ബ്രൂണ ബിയാൻകാർഡിയും പിരിഞ്ഞു. ഓൺലി ഫാൻസ് മോഡൽ അലിൻ ഫരിയാസുമായുള്ള നെയ്മറുടെ ചാറ്റുകൾ കഴിഞ്ഞ ​ദിവസം പുറത്തു വന്നിരുന്നു പിന്നാലെയാണ് പിരിയാനുള്ള തീരുമാനം.

കഴിഞ്ഞ മാസമാണ് നെയ്മറിനും ബ്രൂണയ്ക്കും പെൺകുഞ്ഞ് പിറന്നത്. അതിനിടെയാണ് നെയ്മറും അലിനും തമ്മിലുള്ള ചാറ്റുകൾ വലിയ തോതിൽ പ്രചരിക്കപ്പെട്ടത്. 

ഇതുമായി ബന്ധപ്പെട്ട് വാർത്തകളും മറ്റും പ്രചരിക്കുന്നുണ്ട്. അഭ്യൂഹങ്ങളും നിരവധി പരക്കുന്നു. അതിനാൽ ചില കാര്യങ്ങൾ വിശദീകരിക്കാനുണ്ടെന്നു വ്യക്തമാക്കിയാണ് താനും നെയ്മറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ബ്രൂണ വ്യക്തത വരുത്തിയത്. തങ്ങൾ മാവിയുടെ രക്ഷിതാക്കളാണ്. അതു മാത്രമാണ് നെയ്മറുമായുള്ള ബന്ധത്തിനു കാരണമെന്നു കഴിഞ്ഞ ദിവസം ബ്രൂണ പ്രതികരിച്ചു. തന്റെ സ്വകാര്യ വിഷയമാണ് ഇക്കാര്യമെന്നും ബ്രൂണ വ്യക്തമാക്കി. 

ഇത്തരം വിവാദങ്ങളിൽ നേരത്തെയും നെയ്മർ അകപ്പെട്ടിട്ടുണ്ട്. ഈ വർഷം ആദ്യം രണ്ട് യുവതികളുമായി സ്പാനിഷ് ക്ലബിൽ നെയ്മർ പാർട്ടി നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തു വന്നു. പിന്നാലെ ഇൻഫ്ലുവൻസറായ ഫെണാണ്ട കാംപോസുമായി താരത്തിനു ബന്ധമുണ്ടെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. 

നിലവിൽ താരം പരിക്കേറ്റ് വിശ്രമത്തിലാണ്. ഉറു​ഗ്വെക്കെതിരായ പോരാട്ടത്തിനിടെ പരിക്കേറ്റ നെയ്മർക്ക് ദീർഘ നാളത്തേക്ക് കളത്തിലിറങ്ങാൻ സാധിക്കില്ല. സൗദി ക്ലബ് അൽ ​ഹിലാലിന്റെ താരമാണ് നെയ്മർ. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT