വിവിഎസ് ലക്ഷ്മണ്‍ എക്‌സ്
Sports

ഗംഭീറല്ല പരിശീലകന്‍; സിംബാബ്‌വെ പര്യടനത്തില്‍ ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും

ലക്ഷ്മണും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ചിലപരിശീലകരും ഈ പരമ്പരയില്‍ ഇന്ത്യയെ അനുഗമിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി നിയമിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തില്‍ ഗംഭീര്‍ ടീമിനെ അനുഗമിക്കില്ലെന്ന് റിപ്പോര്‍ട്ട്. ടി20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന സാഹചര്യത്തില്‍ പകരം ഗംഭീര്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഗംഭീറുമായി ബിസിസിഐ കഴിഞ്ഞ ദിവസം അഭിമുഖം നടത്തിയെന്നും പരിശീലകനായി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നുമായിരുന്നു റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന്റെ ആദ്യ പര്യടനം സിംബാബ്‌വെയിലേക്കാണ്. ഈ പരമ്പരയില്‍ സിംബാബ്‌വെയിലേക്ക് ടീം ഇന്ത്യയുടെ പരിശീലകനായി പോകുന്നത് നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനുമായ വിവിഎസ് ലക്ഷ്മണാകുമെന്നാണ് വിവരം.

ടി20 ലോകകപ്പിന്റെ ഫൈനല്‍ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യയുടെ സിംബാബ്‌വെ പര്യടനം ആരംഭിക്കുന്നത്. ജൂലൈ ആറാം തീയതി തുടങ്ങുന്ന പരമ്പരയില്‍ അഞ്ച് ടി20 മത്സരങ്ങളാണ് ഇന്ത്യയും സിംബാബ്‌വെയും തമ്മില്‍ കളിക്കുക. ജൂലൈ 6, 7, 10, 13, 14 തീയതികളിലാണ് പരമ്പരയിലെ മത്സരങ്ങള്‍. ഇന്ത്യന്‍ സമയം വൈകിട്ട് 4.30 നാണ് എല്ലാ മത്സരങ്ങളും ആരംഭിക്കുന്നത്.

ഇന്ത്യയുടെ പുതിയ പരിശീലകനായി ചുമതല ഏറ്റെടുക്കാന്‍ ഒരുങ്ങുന്ന ഗൗതം ഗംഭീറിന്റെ ടീമിനൊപ്പമുള്ള ആദ്യ പരമ്പര ശ്രീലങ്കയ്ക്ക് എതിരെയാകുമെന്നാണ് റിപ്പോര്‍ട്ട്. സിംബാബ്‌വെ പര്യടനം കഴിഞ്ഞെത്തുന്ന ടീം ഇന്ത്യ ജൂലൈ പകുതിക്ക് ശേഷമാകും ശ്രീലങ്കന്‍ പര്യടനം നടത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

JEE Main 2026: രജിസ്ട്രേഷൻ ആരംഭിച്ചു, അവസാന തീയതി അറിയാം

സ്ട്രോബെറി സൂപ്പറാണ്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

SCROLL FOR NEXT