ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍/ഫോട്ടോ: എഎഫ്പി 
Sports

'ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ആദ്യ റൗണ്ടില്‍ പുറത്താവും'; കാരണങ്ങള്‍ ചൂണ്ടി അക്തര്‍

ഇംഗ്ലണ്ടിന് എതിരായ ട്വന്റി20 പരമ്പര 4-3നാണ് പാകിസ്ഥാന് നഷ്ടമായത്. ഏഴാം ട്വന്റി20യില്‍ ഇംഗ്ലണ്ട് ജയിച്ചത് 67 റണ്‍സിന്

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ഇംഗ്ലണ്ടിനെതിരായ ട്വന്റി20  പരമ്പര നഷ്ടമായതിന് പിന്നാലെ പാക് കളിക്കാര്‍ക്കെതിരെ വിമര്‍ശനം ശക്തമായി മുന്‍ താരങ്ങള്‍. ഈ വരുന്ന ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ആദ്യ റൗണ്ടില്‍ പുറത്താകും എന്ന് അക്തര്‍ പറഞ്ഞു. 

പാകിസ്ഥാന്റേത് മികച്ച മധ്യനിരയല്ല. ഇതിനൊപ്പം പാകിസ്ഥാന്‍ ഓപ്പണര്‍മാര്‍ പെര്‍ഫോം ചെയ്യാതെ കൂടി ഇരുന്നാല്‍ മധ്യനിരയുടെ സമ്മര്‍ദം കൂടും. ലോകകപ്പ് ജയിക്കാനാണെങ്കില്‍ ഇങ്ങനെ പോയാല്‍ പോര. ഇത് വളരെ ദുഖകരമാണ്., അക്തര്‍ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. 

ഇംഗ്ലണ്ടിന് എതിരായ ട്വന്റി20 പരമ്പര 4-3നാണ് പാകിസ്ഥാന് നഷ്ടമായത്. ഏഴാം ട്വന്റി20യില്‍ ഇംഗ്ലണ്ട് ജയിച്ചത് 67 റണ്‍സിന്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 210 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 142ന് ഓള്‍ഔട്ടായി. 56 റണ്‍സ് എടുത്ത ഷാന്‍ മസൂദാണ് ഇവിടെ പാകിസ്ഥാന്റെ ടോപ് സ്‌കോററായത്. 

ഓപ്പണര്‍മാര്‍ സ്‌ട്രൈക്ക്‌റേറ്റ് ഉയര്‍ത്തിയതാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പാകിസ്ഥാന് ആശ്വാസമാവുന്ന ഘടതം. ഏഴ് ഏകദിനങ്ങളുടെ പരമ്പര അവസാനിക്കുമ്പോള്‍ 138 ആണ് റിസ്വാന്റെ സ്‌ട്രൈക്ക്‌റേറ്റ്. ബാബറിന്റേത് 143.21.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

30,000 മുതൽ മൂന്ന് ലക്ഷം രൂപവരെ ശമ്പളം, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസിയിൽ ഓഫീസർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ വരെയുള്ള ഒഴിവുകൾ; ഏപ്രിൽ മൂന്ന് വരെ അപേക്ഷിക്കാം

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം: പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

SCROLL FOR NEXT