ദുബൈ: ബംഗ്ലാദേശിനെ മാറ്റി സ്കോട്ലൻഡിനെ ടി20 ലോകകപ്പിൽ ഉൾപ്പെടുത്തിയ ഐ സി സി തീരുമാനത്തിനെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ടൂർണമെന്റിൽ പാകിസ്ഥാൻ പങ്കെടുക്കുമോയെന്നത് പൂർണമായും സർക്കാരിന്റെ തീരുമാനത്തെ ആശ്രയിച്ചായിരിക്കുമെന്ന് പി സി ബി ചെയർമാൻ മുഹസിന്‍ നഖ്വി. നിലവിൽ പാകിസ്ഥാൻ പ്രധാനമന്ത്രി വിദേശത്താണെന്നും അദ്ദേഹം മടങ്ങിയെത്തിയ ശേഷം വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ടി20 ലോകകപ്പിൽ ഞങ്ങൾ കളിക്കണമോ വേണ്ടയോ എന്നത് സർക്കാർ തീരുമാനിക്കും. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇപ്പോൾ വിദേശത്താണ്. അദ്ദേഹം തിരിച്ചെത്തിയ ശേഷം അദ്ദേഹത്തിന്റെ ഉപദേശം തേടും. സർക്കാർ എടുക്കുന്ന തീരുമാനത്തിനൊപ്പമാകുംഞങ്ങൾ നിൽക്കുക'' മുഹസിന്‍ നഖ്വി പറഞ്ഞു.
ലോകകപ്പിൽ പങ്കെടുക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചാൽ ആ വിവരം ഐ സി സിയെ അറിയിക്കുമെന്നും പാകിസ്ഥാന് പകരം ഐ സി സിക്ക് വേണമെങ്കിൽ മറ്റൊരു ടീമിനെ ക്ഷണിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഹൈബ്രിഡ് മോഡൽ പ്രകാരം ലോകകപ്പിലെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിൽ കളിക്കാനാണ് പാകിസ്ഥാൻ നേരത്തെ ബി സി സി ഐയുമായി ധാരണയിലെത്തിയിരിക്കുന്നത്. അതിനാൽ മത്സരങ്ങൾ പാകിസ്ഥാൻ ബഹിഷ്ക്കരിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates