ഫോട്ടോ: ട്വിറ്റർ 
Sports

'ഹൃദയവും ആത്മാവും നല്‍കി കളിക്കും'; ടീമില്‍ നിലനിര്‍ത്തിയ ബാംഗ്ലൂരിനോട് വിരാട് കോഹ്‌ലി

ഹൃദയവും ആത്മാവും നല്‍കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കുമെന്ന് വിരാട് കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹൃദയവും ആത്മാവും നല്‍കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കുമെന്ന് വിരാട് കോഹ്‌ലി. ടീമില്‍ നിലനിര്‍ത്തിയതിന് പിന്നാലെയാണ് കോഹ്‌ലിയുടെ പ്രതികരണം. കഴിഞ്ഞ സീസണോടെ കോഹ്‌ലി ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. 

ആ യാത്ര തുടരുകയാണ്. എന്നെ ആര്‍സിബി നിലനിര്‍ത്തി. ഇത് സംബന്ധിച്ച് അവര്‍ എന്നെ സമീപിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാന്‍ എനിക്കുണ്ടായില്ല. മനോഹരമായ യാത്രയായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം. മൂന്ന് വര്‍ഷം കൂടി ഫ്രാഞ്ചൈസിക്കൊപ്പം എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. ഏറ്റവും മികച്ചത് ഇതുവരെ വന്നിട്ടില്ല എന്നാണ് എന്റെ വിശ്വാസം. അടുത്ത സീസണിലേക്കായി ഇറങ്ങുമ്പോള്‍ ഒരു സ്‌പെഷ്യല്‍ ഫീലിങ്ങും ഉള്ളില്‍ വരുന്നുണ്ട്, കോഹ്‌ലി പറഞ്ഞു.

15 കോടി രൂപയ്ക്ക് കോഹ്‌ലിയെ നിലനിര്‍ത്തി ബാംഗ്ലൂര്‍

15 കോടി രൂപയ്ക്കാണ് കോഹ്‌ലിയെ ബാംഗ്ലൂര്‍ നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ 17 കോടി രൂപയായിരുന്നു കോഹ് ലിയുടെ പ്രതിഫലം. മെഗാ താര ലേലത്തിലേക്ക് ഫ്രാഞ്ചൈസിയുടെ പക്കലെ തുക കൂട്ടുന്നതിനായാണ് കോഹ് ലി പ്രതിഫലം കുറച്ചിരിക്കുന്നത്. 

2008 മുതല്‍ ബാംഗ്ലൂരിന്റെ ഭാഗമാണ് കോഹ്‌ലി. 6283 റണ്‍സ് ഐപിഎല്ലില്‍ നിന്നായി കോഹ്‌ലി നേടിയത്. 2016ലെ സ്വപ്‌ന തുല്യമായ സീസണില്‍ 973 റണ്‍സ് കോഹ് ലി അടിച്ചെടുത്തു. എന്നാല്‍ കിരീട നേട്ടം എന്നത് കോഹ് ലിയില്‍ നിന്നും ആര്‍സിബിയില്‍ നിന്നും അകന്ന് നില്‍ക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ, ഇന്നത്തെ 5 പ്രാധാന വാര്‍ത്തകള്‍

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

SCROLL FOR NEXT