ഫോട്ടോ: ട്വിറ്റർ 
Sports

പോർച്ചു​ഗൽ പെട്ടു! ലോകകപ്പ് യോ​ഗ്യത തുലാസിൽ

പോർച്ചു​ഗൽ പെട്ടു! ലോകകപ്പ് യോ​ഗ്യത തുലാസിൽ

സമകാലിക മലയാളം ഡെസ്ക്

ലിസ്ബൺ: പോർച്ചു​ഗലിന്റെ ലോകകപ്പ് യോ​ഗ്യത തുലാസിലാക്കി സെർബിയയുടെ അവിശ്വസനീയ മുന്നേറ്റം. ഗ്രൂപ്പ് എയിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കരുത്തരായ പോർച്ചുഗലിനെ ഒന്നിനെതിരേ രണ്ടു ഗോളിന് തകർത്ത് സെർബിയ ഖത്തർ ലോകകപ്പിന് നേരിട്ട് യോഗ്യത നേടി. 

മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ അലക്‌സാണ്ടർ മിത്രോവിച് നേടിയ ഹെഡ്ഡർ ​ഗോൾ പോർച്ചുഗലിന്റെ ലോകകപ്പ് സ്വപ്‌നങ്ങളെ പിന്നോട്ടടിച്ചു. ലോകകപ്പ് യോഗ്യതയ്ക്കായി പോർച്ചുഗലിന് മാർച്ചിൽ നടക്കുന്ന പ്ലേ ഓഫ് വരെ കാത്തിരിക്കണം. 

മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ റെനറ്റോ സാഞ്ചസിലൂടെ പോർച്ചുഗലാണ് ആദ്യം മുന്നിലെത്തിയത്. ബെർണാഡോ സിൽവയുടെ പാസിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. ഗോൾ വീണോടെ ഉണർന്നു കളിച്ച സെർബിയ 33-ാം മിനിറ്റിൽ ദുസാൻ ടാഡിച്ചിലൂടെ സമനില പിടിച്ചു. ലോകകപ്പ് യോഗ്യതയ്ക്ക് ഒരു സമനില മാത്രം മതിയായിരുന്ന പോർച്ചുഗൽ അതിന്റെ അലസത മൈതാനത്ത് കാണിച്ചു. 

എന്നാൽ ഈ അലസതയ്ക്ക് കളിയുടെ അവസാന നിമിഷം അവർക്ക് തിരിച്ചടി കിട്ടി. 90ാം മിനിറ്റിൽ ടാഡിച്ചിന്റെ ക്രോസിൽ തലവെച്ച് അലക്‌സാണ്ടർ മിത്രോവിച് സെർബിയക്കായി ഖത്തറിലേക്ക് നേരിട്ട് ടിക്കറ്റെടുത്തു. യോഗ്യതാ മത്സരങ്ങളിൽ താരത്തിന്റെ എട്ടാം ഗോളായിരുന്നു ഇത്. 

ഗ്രൂപ്പിൽ എട്ട് മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായാണ് സെർബിയയുടെ ലോകകപ്പ് പ്രവേശനം. എട്ട് കളികളിൽ നിന്ന് 17 പോയിന്റാണ് പോർച്ചുഗലിന്റെ അക്കൗണ്ടിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT