ഫോട്ടോ: ട്വിറ്റർ 
Sports

'തോല്‍വികളില്‍ തകര്‍ന്ന് നില്‍ക്കുകയാണ് രോഹിത്'; നേരിട്ട് സംസാരിച്ചത് ചൂണ്ടി ഇയാന്‍ ബിഷപ്പ് 

രാജസ്ഥാന്‍ റോയല്‍സിനെ മുംബൈ ഇന്ത്യന്‍സ് നേരിടാന്‍ ഇറങ്ങുന്നതിന് മുന്‍പാണ് ബിഷപ്പിന്റെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രോഹിത് ശര്‍മയുമായി സംസാരിച്ചപ്പോള്‍ തകര്‍ന്ന് നില്‍ക്കുകയാണ് എന്നത് പോലെയാണ് തോന്നിയതെന്ന് വിന്‍ഡിസ് മുന്‍ താരം ഇയാന്‍ ബിഷപ്പ്. രാജസ്ഥാന്‍ റോയല്‍സിനെ മുംബൈ ഇന്ത്യന്‍സ് നേരിടാന്‍ ഇറങ്ങുന്നതിന് മുന്‍പാണ് ബിഷപ്പിന്റെ പ്രതികരണം. 

കഴിഞ്ഞ മത്സരത്തിന് ശേഷം ഞാന്‍ രോഹിത്തിനോട് സംസാരിച്ചപ്പോള്‍ തകര്‍ന്ന് നില്‍ക്കുന്നൊരു മനുഷ്യനെ പോലെയാണ് തോന്നിയത്. അത് മനസിലാക്കാന്‍ കഴിയും. വലിയ പാരമ്പര്യമുള്ള ഒരു ഫ്രാഞ്ചൈസിയാണ് ഇത്. വ്യക്തിഗത മാറ്റങ്ങളാണ് മുംബൈക്ക് വേണ്ടത്. ടിം ഡേവിഡിനെ അവര്‍ക്ക് വേണം എന്ന് എനിക്ക് തോന്നുന്നു. എന്തുകൊണ്ട് കൂടുതല്‍ അവസരം നല്‍കുന്നില്ല എന്ന് എനിക്ക് മനസിലാവുന്നില്ല, ഇയാന്‍ ബിഷപ്പ് പറയുന്നു. 

നിരാശാജനകമായ സീസണാണ് മുംബൈ ഇന്ത്യന്‍സിന്റേത് 

മുന്‍തൂക്കം നേടാന്‍ പാകത്തില്‍ കൂടുതല്‍ മികച്ച സ്‌കോര്‍ കണ്ടെത്താന്‍ ടീമിനെ സഹായിക്കുന്ന കളിക്കാര്‍ വേണം. നിര്‍ണായക സമയങ്ങളില്‍ അവരുടെ ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നു. ഇതെല്ലാം വെച്ച് നോക്കുമ്പോള്‍ നിരാശാജനകമായ സീസണാണ് അവര്‍ക്കിത് എന്നും ഇയാന്‍ ബിഷപ്പ് പറഞ്ഞു. 

സീസണില്‍ ഇതുവരെ ഒരു ജയം പോലും നേടാന്‍ മുംബൈ ഇന്ത്യന്‍സിന് കഴിഞ്ഞിട്ടില്ല. ബാറ്റിങ്ങില്‍ ടീമിന് കരുത്താവാന്‍ രോഹിത്തിനും കഴിയുന്നില്ല. 8 കളിയില്‍ നിന്ന് രോഹിത് സ്‌കോര്‍ ചെയ്തത് 153 റണ്‍സ് ആണ്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലിയോ പതിനാലാമന്‍ മാര്‍പാപ്പ 2027ല്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും

പിടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ: കോടതി വിധി ഇന്ന്

തദ്ദേശ തെരഞ്ഞെടുപ്പ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ; അധ്യക്ഷ തെരഞ്ഞെടുപ്പ് ബുധനാഴ്ച

സാമ്പത്തിക കാര്യത്തിൽ മുൻകരുതൽ എടുക്കുക; ശാന്തവും ആശ്വാസകരവുമായ ദിവസം

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

SCROLL FOR NEXT