ഫോട്ടോ: ട്വിറ്റർ 
Sports

ആറാം ബൗളിങ് ഓപ്ഷന്‍ തേടുന്നതായി രോഹിത്, ഓസ്‌ട്രേലിയക്കെതിരെ ബൗള്‍ ചെയ്ത് വിരാട് കോഹ്‌ലി

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ ഏഴാമത്തെ ഓവറിലാണ് വിരാട് കോഹ് ലി ബൗള്‍ ചെയ്യാന്‍ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: രണ്ടാം സന്നാഹ മത്സരത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. ഇവിടെ വിരാട് കോഹ് ലിക്ക് ഇന്ത്യ വിശ്രമം അനുവദിച്ചതായാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഫീല്‍ഡില്‍ ഇറങ്ങിയപ്പോള്‍ കോഹ്‌ലിയും ഇന്ത്യന്‍ സംഘത്തിനൊപ്പമുണ്ടായി, ബൗളറായി. 

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ ഏഴാമത്തെ ഓവറിലാണ് വിരാട് കോഹ് ലി ബൗള്‍ ചെയ്യാന്‍ എത്തിയത്. അവിടെ നാല് സിംഗിളുകള്‍ മാത്രമാണ് കോഹ് ലി വഴങ്ങിയത്. മത്സരത്തിന് മുന്‍പ് ഇന്ത്യ ആറാം ബൗളിങ് ഓപ്ഷന്‍ തേടുന്നതായി രോഹിത് ശര്‍മ പറഞ്ഞിരുന്നു.

ബാറ്റിങ് വിഭാഗത്തില്‍ നിന്ന് പാര്‍ട് ടൈം ബൗളറെ ഉപയോഗപ്പെടുത്തും എന്നാണ് രോഹിത് ഇവിടെ പറഞ്ഞത്. കോഹ്‌ലി ബൗള്‍ ചെയ്യാന്‍ ഇറങ്ങിയത് ഇന്ത്യയുടെ ഈ നീക്കത്തിന്റെ ഭാഗമായെന്നാണ് സൂചന. സന്നാഹ മത്സരത്തില്‍ കോഹ് ലി ബാറ്റ് ചെയ്യില്ലെന്നാണ് സൂചന. പകരം ഇഷാന്‍ കിഷന്‍ മൂന്നാമത് ഇറങ്ങും. വിക്കറ്റ് കീപ്പറും ഇഷാന്‍ കിഷനാണ്.

ഓസ്‌ട്രേലിയയുടെ മുന്‍നിരയെ തകര്‍ത്ത് അശ്വിനും രവീന്ദ്ര ജഡേജയും

10 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. ഡേവിഡ് വാര്‍ണര്‍ ഒരു റണ്‍സും ആരോണ്‍ ഫിഞ്ച് 8 റണ്‍സും എടുത്ത് പുറത്തായി. മിച്ചല്‍ മാര്‍ഷ് ഡക്കായി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 11 എന്ന നിലയിലേക്ക് ഓസ്‌ട്രേലിയയെ ഇന്ത്യ വീഴ്ത്തി. 

അശ്വിനും ജഡേജയും ചേര്‍ന്നാണ് ഓസ്‌ട്രേലിയയുടെ തുടക്കം മോശമാക്കിയത്. ഓസ്‌ട്രേലിയയുടെ 10 ഓവര്‍ പിന്നിട്ടപ്പോഴേക്കും ആറ് ബൗളര്‍മാരെ ഇന്ത്യ കൊണ്ടുവന്നു. തന്റെ ആദ്യ ഓവറിലാണ് രണ്ട് വിക്കറ്റ് വീഴ്ത്തി അശ്വിന്‍ മികവ് കാണിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!