Sanju Samson, Abhishek Sharma x
Sports

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

ഇഷാന്‍ കിഷന്‍ 23 പന്തില്‍ 3 ഫോറും 2 സിക്‌സും സഹിതം 38 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ. രണ്ടാം പോരാട്ടത്തില്‍ 7 വിക്കറ്റ് വിജയം സ്വന്തമാക്കിയാണ് ഇന്ത്യന്‍ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഇന്ത്യ 14.5 ഓവറില്‍ അനായാസം ലക്ഷ്യം മറികടന്നു. 3 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്താണ് ഇന്ത്യ ജയം തൊട്ടത്.

സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്ന ഓപ്പണിങ് സഖ്യം ഇടവേളയ്ക്ക് ശേഷം ക്ലിക്കായെന്ന പ്രത്യേകതയുമുണ്ട് രണ്ടാം പോരിന്. ഓപ്പണിങില്‍ സഞ്ജു- അഭിഷേക് സഖ്യം 88 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യക്ക് അനായാസ വിജയത്തിലേക്ക് വാതില്‍ തുറന്നാണ് മടങ്ങിയത്. പവര്‍പ്ലേയിലാണ് ഈ നേട്ടം.

മലയാളി താരം വിമര്‍ശനങ്ങള്‍ക്ക് മിന്നും അര്‍ധ സെഞ്ച്വറിയുമായി മറുപടി നല്‍കിയതും ആവേശകരമായി. ബാറ്റ് കൊണ്ട് ഉജ്ജ്വല മറുപടിയാണ് സഞ്ജു നല്‍കിയത്. താരം 22 പന്തില്‍ ഏഴ് ഫോറും 4 സിക്‌സും സഹിതം 57 റണ്‍സ് അടിച്ചുകൂട്ടി. 20 പന്തില്‍ സഞ്ജു അര്‍ധ സെഞ്ച്വറിയില്‍ എത്തി. റാഷിദ് ഖാന്റെ പന്തില്‍ മുഹമ്മദ് നബിയ്ക്ക് പിടി നല്‍കി സഞ്ജു രണ്ടാം വിക്കറ്റായി മടങ്ങി.

അഫ്ഗാന്‍ വെറ്ററന്‍ താരം മുഹമ്മദ് നബിയെ സഞ്ജു 6, 4, 4, 6 എന്ന് തുടരെ ശിക്ഷിച്ചതും ശ്രദ്ധേയമായി. താരം എറിഞ്ഞ ആറാം ഓവറില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അടിച്ചെടുത്തത് 27 റണ്‍സ്.

അതില്‍ ഏറ്റവും അപകടം വിതച്ചത് സഞ്ജുവിന്റെ ബാറ്റിങ് തന്നെ. ഈ ഓവറിലെ ആദ്യ പന്ത് സിക്‌സര്‍ തൂക്കി അഭിഷേക് തുടക്കമിട്ടു. രണ്ടാം പന്തില്‍ ഒരു റണ്‍സ്. മൂന്നാം പന്ത് നേരിട്ടത് സഞ്ജു. നേരിട്ട ആദ്യ പന്ത് സിക്‌സ്, അടുത്ത പന്ത് ഫോര്‍, അടുത്ത പന്തിലും ഫോര്‍, അവസാന പന്തില്‍ സിക്‌സ്!

പവര്‍ പ്ലേയ്ക്ക് പിന്നാലെ ഏഴാം ഓവറില്‍ രണ്ടാം പന്തില്‍ റാഷിദ് ഖാന്‍ അഭിഷേകിനെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചെങ്കിലും അഭിഷേക് 19 പന്തില്‍ 4 സിക്‌സും സഹിതം 39 റണ്‍സ് വാരിയാണ് മടങ്ങിയത്.

പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റ്ന്‍ ശ്രേയസ് അയ്യര്‍ക്ക് അല്‍പ്പായുസായിരുന്നു. താരം 11 പന്തില്‍ 11 റണ്‍സുമായി പുറത്തായി.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ഇഷാന്‍ കിഷന്‍- തിലക് വര്‍മ സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ ജയത്തിലെത്തിച്ചു. ഇഷാന്‍ കിഷന്‍ 23 പന്തില്‍ 3 ഫോറും 2 സിക്‌സും സഹിതം 38 റണ്‍സ് വാരിയും തിലക് വര്‍മ 14 പന്തില്‍ 15 റണ്‍സ് അടിച്ചെടുത്തും ജയം പൂര്‍ത്തിയാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അറഫ്ഗാന്റെ പോരാട്ടം 159 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ടോസ് നേടി ഇന്ത്യ ബൗളിങെടുക്കുകയായിരുന്നു. അഫ്ഗാന്‍ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടടത്തില്‍ 159 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കായി.

4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയുടെ മികച്ച ബൗളിങാണ് ഇന്ത്യക്ക് തുണയായത്. അര്‍ഷ്ദീപ് സിങ് 2 വിക്കറ്റെടുത്തു. ജസ്പ്രിത് ബുംറ, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റും എടുത്തു.

ഓപ്പണറും ക്യാപ്റ്റനുമായ ഇബ്രാഹിം സാദ്രാന്‍, 15 പന്തില്‍ 26 റണ്‍സെടുത്ത ഡാര്‍വിഷ് റസൂലി, 14 പന്തില്‍ 20 റണ്‍സടിച്ച മുഹമ്മദ് നബി, 16 പന്തില്‍ 28 റണ്‍സെടുത്ത റാഷിദ് ഖാന്‍ എന്നിവരുടെ മികച്ച ബാറ്റിങാണ് അഫ്ഗാന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. അവസാന പന്ത് സിക്‌സര്‍ തൂക്കി നൂര്‍ അഹമദാണ് സ്‌കോര്‍ 159ല്‍ എത്തിച്ചത്.

The only subplot worth watching was Sanju Samson, who badly needed a big score to back him. He answered emphatically with a 20-ball half-century

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്