ഫോട്ടോ: എഎഫ്പി 
Sports

വിക്കറ്റിന് പിന്നില്‍ നിന്ന് അക്ഷറിന്‌ സഞ്ജുവിന്റെ നിര്‍ദേശം, പിന്നാലെ എഡ്ജ്; വിക്കറ്റ് അകന്നത് നേരിയ വ്യത്യാസത്തില്‍

വിന്‍ഡിസ് ഇന്നിങ്‌സിന്റെ മൂന്നാം ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തുന്നതിന്റെ അടുത്തേക്ക് സഞ്ജുവിന്റെ നിര്‍ദേശം അക്ഷറിനെ എത്തിച്ചു

സമകാലിക മലയാളം ഡെസ്ക്

ട്രിനിഡാഡ്: വിന്‍ഡിസിന് എതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും വിക്കറ്റിന് പിന്നിലെ തന്റെ സാന്നിധ്യം അറിയിച്ച് മലയാളി താരം സഞ്ജു സാംസണ്‍. വിന്‍ഡിസ് ഇന്നിങ്‌സിന്റെ മൂന്നാം ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തുന്നതിന്റെ അടുത്തേക്ക് സഞ്ജുവിന്റെ നിര്‍ദേശം അക്ഷറിനെ എത്തിച്ചു. 

വിന്‍ഡിസിന് എതിരെ ആദ്യ മൂന്ന് ഓവറില്‍ മൂന്ന് വ്യത്യസ്ത ബൗളര്‍മാരിലേക്കാണ് ധവാന്‍ പന്ത് നല്‍കിയത്. മൂന്നാം ഓവര്‍ എറിയാന്‍ അക്ഷര്‍ പട്ടേല്‍ എത്തിയപ്പോള്‍ ഷായ് ഹോപ്പിനെതിരെ വൈഡായാണ് എറിഞ്ഞത്. പിന്നാലെ സ്റ്റംപ്‌സിലേക്ക് പന്തെറിയാന്‍ വിക്കറ്റിന് പിന്നില്‍ നിന്ന് സഞ്ജു വിളിച്ചു പറഞ്ഞു. 

ഓഫ് സ്റ്റംപിലേക്ക് എറിഞ്ഞ അക്ഷറിന്റെ അടുത്ത ഡെലിവറിയില്‍ ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് സ്ലിപ്പില്‍ ധവാന്റെ അരികിലേക്ക് എത്തി. ഏകദിന പരമ്പരയില്‍ ഉടനീളം ഫീല്‍ഡ് സെറ്റിലും സഞ്ജു ധവാനെ സഹായിച്ചിരുന്നു. 

ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ രണ്ടാം ഏകദിനത്തില്‍ നേടിയ അര്‍ധ ശതകം മാത്രമാണ് സഞ്ജുവിന്റെ നേട്ടമായുള്ളത്. ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടമില്ലാത്തതിനാല്‍ സഞ്ജു നാട്ടിലേക്ക് തിരിക്കും. ജൂലൈ 29നാണ് ട്വന്റി20 പരമ്പര ആരംഭിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ട്രെയിനുകളുടെ ബാറ്ററി മോഷ്ടിച്ച് വില്‍പ്പന; ഒരുവര്‍ഷത്തിനിടെ 134 ബാറ്ററികള്‍ കവര്‍ന്നു; അഭിഭാഷകന്‍ അറസ്റ്റില്‍

4,410 കിലോ ഭാരം, ആശയവിനിമയ ഉപഗ്രഹവുമായി 'ബാഹുബലി' ഇന്ന് കുതിച്ചുയരും; ചരിത്രനിമിഷത്തിന് ഉറ്റുനോക്കി രാജ്യം

'സിംപിൾ അതാണ് ഇഷ്ടം'; കിങ് ഖാന്റെ പ്രായത്തെ തോൽപിച്ച സൗന്ദര്യത്തിന്റെ രഹസ്യം

സെബിയിൽ ഓഫീസർ ഗ്രേഡ് എ തസ്തികയിൽ ഒഴിവ് ; ഡിഗ്രികാർക്കും അവസരം; ശമ്പളം 1.84 ലക്ഷം വരെ

SCROLL FOR NEXT